ചെങ്ങന്നൂര്‍: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ഡിപ്പായില് നിന്നും ആരംഭിച്ച ആദ്യ പമ്പാ സര്‍വീസ് പാതിവഴിയില്‍ പണിമുടക്കി.
ഇന്നലെ രാവിലെ ഒന്‍പതിന് ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും പി.സി. വിഷ്ണുനാഥ് എംഎല്‍എയാണ് ബസ് സര്‍വ്വീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. നഗരസഭ ചെയര്‍പേഴ്സണ്‍ വല്‍സമ്മ എബ്രഹാം ഫഌഗ് ഓഫ് ചെയ്തു. തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ 45 യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു. 10.30ന് വടശേരിക്കരയിലെത്തിയപ്പോള് പിന്ചക്രങ്ങളിലെ ഒരു ടയര്‍ പഞ്ചറാവുകയായിരുന്നു.
പിന്നീട് പത്തംതിട്ടയില്‍ നിന്നും എത്തിച്ച ബസിലാണ് തീര്‍ത്ഥാടകര്‍ യാത്ര തുടര്‍ന്നത്. അഞ്ച് വര്‍ഷം പഴക്കമുള്ള ബസായിരുന്നു ആദ്യ സര്‍വീസ് അയച്ചത്. ശബരിമല തീര്‍ത്ഥാടന കാലത്ത് ചെങ്ങന്നൂരില്‍ എത്തുന്ന ബസുകള്‍ കാലപ്പഴക്കം ചെന്നവയാണെന്ന ആരോപണം ഉയരുമ്പോഴാണ് ആദ്യ സര്‍വീസ് തന്നെ വഴിയില്‍ കിടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: