ഇടുക്കി:സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നേരിടാന്‍ നിയമം കര്‍ക്കശമാക്കിയെങ്കിലും കേസുകള്‍ ഏറുകയാണ്.2014 ജനുവരി മുതല്‍ സപ്തംബര്‍ വരെയുള്ള കണക്ക് കേട്ടാല്‍ ഞെട്ടും. 10690 കേസുകളാണ് ഒന്‍പത് മാസത്തിനിടെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ടായിരിക്കുന്നത്.
സംസ്ഥാന പോലീസ് പുറത്തുവിട്ട ഈ കണക്കില്‍ തിരുവനന്തപുരം ജില്ലയാണ് മുന്നില്‍ നില്‍ക്കുന്നത്. 1413 കേസുകളാണ് തിരുവനന്തപുരം ജില്ലയില്‍ റിപ്പോര്‍ട്ടു ചെയ്തത്. തൊട്ടടുത്തസ്ഥാനം തൃശൂരിനാണ്.1260 കേസുകള്‍. മറ്റു ജില്ലകളിലെ കേസുകളുടെ കണക്ക് ഇങ്ങനെ: പത്തനംതിട്ട 382, ആലപ്പുഴ 463, കോട്ടയം 410, ഇടുക്കി 376, എറണാകുളം 969, പാലക്കാട് 598, മലപ്പുറം 1102, കണ്ണൂര്‍ 755, കാസര്‍കോഡ് 488, വയനാട് 304, റെയില്‍വേ പോലീസ് 79 എന്നിങ്ങനെ കേസുകളുടെ പട്ടിക നീളുന്നു.
ഒന്‍പത് മാസത്തിനിടെ ബലാത്സംഗത്തിനിരയായത് 981 സ്ത്രീകളാണ്. 2013ല്‍ 1221 ബലാത്സംഗക്കേസുകളാണ് ചാര്‍ജ്ജ് ചെയ്തത്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ 3390 കേസുകളും തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 111 കേസുകളുമെടുത്തു. കമന്റടിക്കാര്ക്കെതിരെ 206 കേസുകളെടുത്തു. ഒന്‍പത് മാസത്തിനിടെ 16 സ്ത്രീകള്‍ സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കി. ‘ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും അക്രമത്തിന്റെ പേരില്‍ 3705 കേസുകളാണ് റിപ്പോര്‍ട്ടായത്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 13738 കേസുകളാണ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: