തിരുവനന്തപുരം: രണ്ടുമാസം നീണ്ടുനില്‍ക്കുന്ന ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ത്ഥാടന മഹോത്സവത്തിനായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രം നാളെ വൈകിട്ട് 5.30ന് തുറക്കും. അന്നു സന്ധ്യയ്ക്ക് പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കും.
തൊട്ടടുത്ത ദിവസമായ വൃശ്ചികം 1 മുതല്‍ പതിവുപൂജകളും നെയ്യഭിഷേകവും ആരംഭിക്കും.
41 ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ 27ന് മണ്ഡലപൂജ നടത്തും.
ഡിസംബര്‍ 27ന് മണ്ഡലപൂജ കഴിഞ്ഞ് അന്നു രാത്രി 10മണിക്ക് നടയടച്ചു കഴിഞ്ഞാല്‍ മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30 ന് വൈകിട്ട് 5.30ന് വീണ്ടും തുറക്കും.
ജനുവരി 14ന് മകരവിളക്ക് മഹോത്സവം. 20ന് രാവിലെ 7ന് നടയടയ്ക്കുന്നതോടെ രണ്ടുമാസം നീണ്ടുനില്‍ക്കുന്ന ശബരിമല തീര്‍ത്ഥാടനത്തിന് സമാപനമാകും.
തീര്ത്ഥാടകരിടെ തിരക്ക് കണക്കിലെടുത്ത് വിപുലമായ സംവിധാനങ്ങളാണ് ഇത്തവണ സന്നിധാനത്തും പമ്പയിലും ഒരുക്കിയിഹിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ ഭക്തര്‍ ശബരിമല അയ്യപ്പ ദര്‍ശനത്തിനെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: