ന്യൂദല്‍ഹി: ഹൈക്കോടതി ഉത്തരവ് മൂലം അനുവദിക്കപ്പെട്ട പ്ലസ് ടു ബാച്ചുകള്‍ നഷ്ടപ്പെട്ട പത്തു സ്കൂളുകള്‍ക്ക് അധ്യയനം തുടരാന്‍ സുപ്രീംകോടതി വിധി. വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ച സ്കൂളുകള്‍ക്ക് ക്ലാസുകള്‍ നടത്താമെന്നും ഇവര്‍ക്ക് പരീക്ഷ എഴുതാമെന്നും ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പ്ലസ് ടു കേസില്‍ നാലുമാസത്തിനകം ഹൈക്കോടതി തീര്‍പ്പുണ്ടാക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
വിദ്യാര്‍ത്ഥികളുടെ ഭാവിക്കാണ് മുന്‍ഗണന നല്‍കേണ്ടത്. കുട്ടികളെ പ്രവേശിപ്പിച്ച സ്കൂളുകള്‍ക്ക് വിദ്യാര്‍ത്ഥികളുടെ അധ്യയന വര്‍ഷം നഷ്ടമാകാതിരിക്കാനായി അധ്യയനം തുടരാം. അധ്യാപകരുടെ ചെലവ് സ്കൂള്‍ മാനേജ്മെന്റ് വഹിക്കണം. ഈ ഉത്തരവ് അധികബാച്ച് ലഭിക്കുന്നതിനും മറ്റു ആവശ്യങ്ങള്‍ക്കും ഉപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: