തൃശൂര്‍: ദേശാഭിമാനി മാണിക്ക് വേണ്ടി വാദിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. വിപ്ലവ പത്രത്തിലെ ആളുകള്‍ മാണിക്ക് വേണ്ടിയുള്ള വക്കീലന്മാരാവുകയാണ്. അഴിമതിയുടെ വിഴുപ്പുഭാണ്ഡം നിറച്ച ഖജനാവ് വേണ്ടെന്നും, മാണിയെക്കൂട്ടി ഒരു സര്‍ക്കാര്‍ ഇടതുപക്ഷ അജണ്ടയിലില്ലെന്നും ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ നോക്കുകുത്തിയേക്കാള്‍ മോശം അവസ്ഥയിലാണ്. പണമില്ലെന്നാണ് പറയുന്നത്. എങ്ങനെ പണമില്ലാതായെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ. കുടിശിക പിരിച്ചെടുക്കാതെ ധനമന്ത്രിയായ കെ എം മാണി, പണമില്ലാത്തതിന്റെ ഉത്തരവാദിത്തം മദ്യത്തിന്റെ തലയില്‍ കെട്ടിവച്ചു. ശംഖുമുഖം കടപ്പുറത്ത് തകരപ്പാട്ട മറച്ചുവച്ചുണ്ടാക്കി ഷെഡ്ഡിന് ബാര്‍ ലൈസന്‍സ് കൊടുത്ത സര്‍ക്കാരാണ് മദ്യം നിരോധിച്ച് ക്ലാസിഫിക്കേഷന്‍ മാനദണ്ഡം പറയുന്നത്. ഇതുവരെ മന്ത്രിക്ക് ഇത്ര രൂപ കോഴ നല്‍കിയെന്ന് ഒരു വ്യവസായിയും പറഞ്ഞിട്ടില്ല. രണ്ടാഴ്ച തുടര്‍ച്ചയായി മന്ത്രിയുടെ പാര്‍ട്ടി യോഗങ്ങള്‍ ചേര്‍ന്നിട്ടും ഇതില്‍ ഗൂഡാലോചനയുണ്ടെന്നാണ് കണ്ടെത്തിയത്. അല്ലാതെ, താന്‍ നിരപരാധിയാണെന്നും ഏതന്വേഷണത്തെയും നേരിട്ട് അത് തെളിയിക്കാമെന്നും പറയാന്‍ മന്ത്രിക്കും സാധിച്ചില്ല, പാര്‍ട്ടിക്കും കഴിഞ്ഞില്ല-പന്ന്യന്‍ പറഞ്ഞു. തൃശൂരില്‍ നടന്ന സമ്മേളനത്തില്‍ ജോയിന്റ് കൗണ്‍സില്‍ ചെയര്മാന് ആര് സുഖലാല്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: