ബംഗളൂരു: ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വനിതാ തടവുകാരെ പുരുഷ തടവുകാരുമായി ലൈംഗികബന്ധത്തിന് വിധേയമാക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് രണ്ട് വനിതാ തടവുകാര്‍ എഴുതിയ പരാതിക്കത്തിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
സംഭവത്തില്‍ കര്‍ണാടക ആഭ്യന്തരമന്ത്രി കെ.ജി ജോര്‍ജ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക ഹൈക്കോടതിയുടെ വിലാസത്തിലുള്ള കത്ത് ജയിലില്‍ പരിധിയിലുള്ള കോടതിയുടെ പരാതി പെട്ടിയില്‍ നിന്നാണ് ലഭിച്ചിരിക്കുന്നത്. ഇത് കണ്ട ഒരു ജഡ്ജി കത്ത് ചീഫ് ജസ്റ്റിസിന്റെ ഓഫീസിലേക്ക് അയക്കുകയായിരുന്നു. കന്നഡയിലാണ് കത്തെഴുതിയിരിക്കുന്നത്. വാര്ഡന്മാര് പുരുഷ തടവുകാരില്‍ നിന്ന് 300 മുതല്‍ 500 രൂപ വരെ വാങ്ങിയാണ് വേശ്യാ വൃത്തിക്ക് നിര്‍ബന്ധിക്കുന്നതെന്നും വാര്ഡന്മാരുടെ ആവശ്യങ്ങള്‍ നിരാകരിച്ചാല്‍ പരോള്‍ പോലും അനുവദിക്കാറില്ലെന്നും കത്തില്‍ ആരോപണമുണ്ട്.
ഭീഷണിപ്പെടുത്തിയും ബലാല്കാരമായുമാണ് വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്നതെന്നും വിസമ്മതിച്ചാല്‍ ബന്ധുക്കളെ കാണാന്‍ അനുവദിക്കില്ലെന്നും കത്തില്‍ പറയുന്നു. എന്നാല്‍, ജയില്‍ ജധികൃതര് ആരോപണങ്ങള്‍ നിഷേധിച്ചു. സ്ത്രീകളെയും പുരുഷന്മാരെയും പ്രത്യേക ജയിലുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വനിതാ തടവുകാരില്‍ നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ല എന്നുമാണ് ജയില്‍ ഡിഐജിയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: