റായ്പൂര്‍ : ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജില്ലയില്‍ കൂട്ടവന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് 14 യുവതികള്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ ഉപയോഗിച്ച മരുന്നില്‍ എലിവിഷത്തില്‍ ചേര്‍ക്കുന്ന രാസവസ്തു കലര്‍ന്നതായി കണ്ടെത്തി. സംസ്ഥാന ആരോഗ്യ വകുപ്പ് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ അലോക് ശുക്ള നടത്തിയ പ്രാഥമിക പരിശോധനയിലാണ് എലി വിഷത്തില്‍ ചേര്‍ക്കുന്ന സിങ്ക് ഫോസ്ഫേറ്റിന്റെ അംശം മരുന്നുകളിലുണ്ടായിരുന്നതായി കണ്ടെത്തിയത്.
റായ്പൂര്‍ ആസ്ഥാനമാക്കിയുള്ള മഹാവര്‍ ഫാര്‍മയില്‍ നിന്നുമാണ് മരുന്നുകള്‍ പിടിച്ചെടുത്തത്. മരുന്നു നിര്‍മാണ കമ്പനിയുടെ പരിസരത്തായി ധാരാളം മരുന്നുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയിരുന്നതായും അധികൃതര്‍ അറിയിച്ചു. സിങ്ക് ഫോസ്ഫേറ്റ് ശരീരത്തിലെത്തിയാലുണ്ടാക്കുന്ന അസ്വസ്ഥതകളുടെ ലക്ഷണങ്ങളാണ് വന്ധ്യംകരണശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീകള്ക്കുണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെടുന്നതായി ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു.
ഹൃദയാഘാതം, വൃക്ക തകരാര്‍, ശ്വാസതടസം മുതലായ ലക്ഷണങ്ങളെ തുടര്‍ന്നാണ് സ്ത്രീകള്‍ മരിച്ചത്. ഈ രാസവസ്തു മരണത്തിന് കാരണമാകുന്നതാണെന്നും ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി. മരുന്നിന്റെ തുടര്‍ പരിശോധനയ്ക്കായി ദല്‍ഹി, കൊ;ക്കത്ത ലാബുകളിലേക്ക് അയയ്ക്കും. സംസ്ഥാനത്താകമാനം റെയിഡ് നടത്തി മഹാവര്‍ ഫാര്‍മയിലെ ഇത്തരത്തിലുള്ള നാല്‍പ്പത്തിമൂന്ന് ലക്ഷത്തോളം ടാബ്ലെറ്റുകള് പിടിച്ചെടുത്തതായി ബിലാസ്പൂര്‍ കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മഹാവര്ഫാര്മയുടെ ഡയറക്ടറായ രമേഷ് മഹേശ്വര്, മകന് സുമിത് എന്നിവരെ വെള്ളിയാഴ്ച റായ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: