തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിക്കും. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ജലനിരപ്പ് ഉയരുന്നതില്‍ ആശങ്ക അറിയിച്ച് സുപ്രീംകോടതിയില്‍ ഇന്ന് തന്നെ ഹര്‍ജി സമര്‍പ്പിക്കും.
ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് കേരളത്തിലെ അഞ്ച് ജില്ലകളിലെ ജനങ്ങളെ ആശങ്കയില്‍ ആഴ്ത്തുന്നതാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കും. ഇപ്പോള്‍ 140.8 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് കുറയ്ക്കാന്‍ അടിയന്തരമായ ഇടപെടല്‍ സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നായിരിക്കും കേരളം ആവശ്യപ്പെടുക. ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്നാടിന് അനുമതി നല്കിയ വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം നല്കിയ ഹര്‍ജിയെ ബാധിക്കാത്ത രൂപത്തിലായിരിക്കും പുതിയ ഹര്‍ജി സമര്‍പ്പിക്കുക.
അതേസമയം ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. അണക്കെട്ടിന്‍െറ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്നതും നീരൊഴുക്ക് വര്‍ധിച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. ജലനിരപ്പ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി പനീര്‍ ശെല്‍വത്തിന് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.
ഡിസംബര്‍ ഒന്നു മുതല്‍ നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: