തിരുവനന്തപുരം: അന്തരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്കെല്ലാം പാസ് നല്‍കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഐഎഫ്എഫ്കെ രജിസ്ട്രേഷനായി 9,812 പേര് ഇത്തവണ അപേക്ഷ നല്‍കിയിട്ടുണ്ട്. അപേക്ഷകരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ഓണ്‍ലൈനായി അപേക്ഷിച്ച ആര്‍ക്കും പാസ് നിഷേധിക്കില്ല. പരമാവധി എല്ലാവര്ക്കും സിനിമ കാണാന്‍ അവസരം ഒരുക്കുകയാണ് സര്‍ക്കാറിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. നേരത്ത ആറ് തിയറ്ററുകളായിരുന്നു മേളയ്ക്ക് ഉപയോഗിച്ചിരുന്നത്. ഇത്തവണ ഒമ്പത് തിയറ്റുകള്‍ ഉപയോഗിക്കും. എന്നാല്‍, തിയറ്റുകള്‍ കൂടിയെങ്കിലും ഇത്തവണ സീറ്റ് കുറയുകയാണ് ചെയ്തത്. പരമാവധി ആളുകളെ സിനിമ കാണാന്‍ സഹായിക്കുന്ന തരത്തില്‍ രണ്ട് തിയറ്ററുകള്‍ കൂടി വാടകയ്ക്ക് എടുക്കാന്‍ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവാദങ്ങളിലേക്ക് അടൂര്‍ ഗോപാലകൃഷ്ണന്റെ പേര് വലിച്ചിഴച്ചതില്‍ ദുംഖമുണ്ടെന്നും തിരുവഞ്ചൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: