ശ്രീനഗര്‍: ജമ്മു കാശ്മീരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിഡിപിയില്‍ ചേര്‍ന്നു. ജമ്മു ആന്റ് കാശ്മീര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച ശേഷമാണ് വിനോദ് ശര്‍മ പിഡിപിയില്‍ ചേര്‍ന്നതെന്ന് പാര്‍ട്ടി വക്താവ് അറിയിച്ചു.
പിഡിപി രക്ഷാധികാരി മുഫ്തി മുഹമ്മദ് സെയ്ദും മുതിര്‍ന്ന പാര്‍ട്ടി നേതാവും പഠാന് മണ്ഡലത്തിലെ എംഎല്‍എയും കൂടിയായ മോള്വി ഇമ്രാന് റാസ അന്‍സാരിയും ചേര്‍ന്നാണ് ശര്‍മയെ സ്വാഗതം ചെയ്തതെന്നും വക്താവ് അറിയിച്ചു.
പിഡിപി നേതൃത്വത്തിന്റെ വികസന സമീപനവും അജണ്ടയുമാണ് തന്നെ ആകര്‍ഷിച്ചതെന്ന് ശര്‍മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: