പാട്ന: രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് തടസ്സമില്ലാതെ വൈദ്യുതി എത്തിച്ചു നല്‍കുമെന്ന് കേന്ദ്ര ഊര്‍ജ്ജമന്ത്രി പീയുഷ് ഗോയല്‍.
ബീഹാറിലെ കര്ഷകഗ്രാമങ്ങള്ക്കാണ് ഇത് ഏറെ പ്രയോജനം ലഭിക്കുക. രാജ്യത്ത് 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുകയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഗോയല്‍ അറിയിച്ചു.
പാട്നയിലെ ബാഠില് എന്‍ടിപിസിയുടെ യൂണിറ്റ് നാല് സൂപ്പര്‍ തെര്‍മ്മല്‍ പവര്‍ പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കവേയാണ് ഗോയല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഈ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ബീഹാറില്‍ 540 മോഗവാട്ട് വൈദ്യുതി അധികമായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്്.
കേന്ദ്ര സെക്ടറില്‍ നിന്നും ലഭിക്കുന്ന 1948 മോഗാവാട്ട് വൈദ്യുതിക്ക് പുറമെയാണ് ഇത്. തെര്‍മ്മല്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിച്ച് വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യതി ഉത്പ്പാദിപ്പിക്കാനാണ് എന്‍ഡിഎ സര്‍ക്കാര്‍ ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഇവ പ്രവര്‍ത്തനക്ഷമമാകുന്നതോടെ രാജ്യത്തെ കര്‍ഷകര്‍ക്കുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കാം.
നിലവില്‍ ഗുജറാത്തിലെ കര്‍ഷകര്‍ക്ക് ദീനധയാല് ഉപാദ്ധ്യായ് ഗ്രാം ജ്യോതി യോജന പദ്ധതിയുടെ ഭാഗമായി തടസ്സമില്ലാതെയുള്ള വൈദ്യുതി ലഭിക്കുന്നതാണ്. ബീഹാറില്‍ ഈ പദ്ധതിയുടെ തുടക്കം കുറിച്ച് 110 മോഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന യൂണിറ്റ് രണ്ട് തെര്‍മ്മല്‍ പവര്‍സ്റ്റേഷനുകള്‍ മുസ്സാഫര്‍നഗറില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു. ഇത് വൈകാതെ തന്നെ കേന്ദ്ര സഹായത്തോടെ ബീഹാറിലും നടപ്പിലാക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: