കൊച്ചി: വിശ്വഹിന്ദുപരിഷത്തിന്റെ സുവര്‍ണ്ണജയന്തി രഥയാത്ര നാളെ കാസര്‍ഗോഡ് മധുര് മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വൈകിട്ട് 5ന് ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന സമ്മേളനം വിശ്വഹിന്ദുപരിഷത്ത് അന്തര്‍ദേശീയ അധ്യക്ഷന്‍ പി. രാഘവറെഡ്ഡി ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് ഗോപാലന്‍കുട്ടിമാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും.
കേരളം-കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ നേതാക്കള്‍ക്ക് പുറമെ സന്ന്യാസിമാര്‍, ഹൈന്ദവസംഘടനാനേതാക്കള്, ക്ഷേത്രഭാരവാഹികള്‍ തുടങ്ങി വിവിധ സാമൂഹികസാംസ്കാരിക നേതാക്കള്‍ പങ്കെടുക്കും.ഹിന്ദുക്കള്‍ നാം ഒന്നാണ് എന്ന സന്ദേശവുമായി ഭാരതാംബയുടെ പഞ്ചലോഹവിഗ്രഹം വഹിച്ചുകൊണ്ടുള്ള പ്രത്യേകം തയ്യാറാക്കിയ രഥം എല്ലാ ജില്ലകളിലൂടേയും സഞ്ചരിക്കും.ജില്ലകളില്‍ നാലുപ്രധാനസമ്മേളനങ്ങളും കൂടാതെ സ്വീകരയോഗങ്ങളും നടക്കും. സ്വീകരണയോഗങ്ങളില്‍ വിശിഷ്ട വ്യക്തികളെ ആദരിക്കും.
ഹരിദ്വാറില്‍നിന്നുള്ള ഗംഗാതീര്‍ത്ഥം, മഥുരയില്‍ നിന്നുള്ള ഗോപീചന്ദനം, അയോദ്ധ്യയില്‍ നിന്നുള്ള ചരടും ശ്രീരാമന്റെ ലോക്കറ്റും കാവിധ്വജം എന്നിവ പൂജിച്ച പ്രസാദ കിറ്റ് രഥത്തില്‍ നിന്നും വിതരണം ചെയ്യും. ഹിന്ദുക്കള്‍ നേരിടുന്ന വെല്ലുവിളികള്‍, വിവിധ വിഷയങ്ങളെപറ്റിയുള്ള ചര്‍ച്ചകളും സംവാദങ്ങളുല്പ്പെടെയുള്ള വിപുലമായ പരിപാടികള്‍നടക്കും. രഥയാത്ര ഡിസംബര്‍ 1നു നെയ്യാറ്റിന്‍കരയില്‍ സമാപിക്കും.
വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്. കുമാര്‍, മീഡിയ കണ്‍വീനര്‍ വിപിന്‍ കൂടിയേടത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹന്‍, മഹോത്സവ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ്.ജെ.കുമാര്‍ എന്നിവരടങ്ങുന്ന ആഘോഷസമിതി പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: