ന്യൂദല്‍ഹി: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് ഇടപെട്ടെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യതാനന്ദന് സുപ്രിം കോടതിയില്‍ ഹര്‍ജി നല്കി. ഇക്കാര്യത്തില്‍ ജേക്കബ് പുന്നൂസില്‍ നിന്ന് വിശദീകരണം തേടണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അഡ്വക്കേറ്റ് ജനറലുമായി പങ്ക് വെച്ചത് എന്തിനെന്ന് വ്യക്തമാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേസിന്റെ പൊലീസ് റിപ്പോര്‍ട്ടിലും തല്‍സ്ഥിതി റിപ്പോര്‍ട്ടിലും ജേക്കബ് പുന്നൂസ് ഇടപെട്ടതായും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. സുപ്രീംകോടതിയുടെ പ്രത്യേക അനുമതിയോടെയാണ് അധികഹര്ജി നല്‍കിയത്
കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ വിവരങ്ങള്‍ പുറമെ നിന്നുള്ളവരുമായി ചര്‍ച്ച ചെയ്തതില്‍ ഗുഢാലോചനയുണ്ട്. കോടതിയോടുള്ള വിശ്വാസം ലംഘിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് നേരത്തെ നല്കിയ ഹര്‍ജിയില്‍ വി.എസ് ആരോപിച്ചിരുന്നു. കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം ജേക്കബ് പുന്നൂസും അറ്റോര്‍ണി ജനറലും കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ കൂടിക്കാഴ്ച നടത്തിയതായിട്ടാണ് വിഎസിന്റെ ആരോപണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: