പെരിന്തല്‍മണ്ണ: 19 വയസ്സിന്താഴെയുള്ള പെണ്‍കുട്ടികളുടെ ആള് ഇന്ത്യ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കര്‍ണ്ണാടകയെ 127 റണ്‍സിന് തകര്‍ത്ത് ബംഗാള്‍ ജേതാക്കളായി. ടോസ്സ്നേടി ബാറ്റിംഗ് തെരഞെടുത്തബംഗാള് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ്നേടി. തനുശ്രീസര്ക്കാറിന്റെ അര്‍ധസെഞ്ച്വറിയും (51) അംബികഗുഹയുടെയും (36) പ്രതിവറാണയുടെയും (25) ഇന്നിംഗ്സുകളാണ് ബംഗാളിന് മികച്ചടോട്ടല് കണ്ടെത്താന്‍ സഹായകരമായത്.
3 വിക്കറ്റ്നേടിയപ്രത്യുഷ കര്‍ണാടകക്ക് വേണ്ടി മികച്ച ബൗളിങ് കാഴ്ചവെച്ചു.
187 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കര്‍ണാടകക്ക് തുടക്കത്തിലെ പിഴച്ചു. കര്ണാടകയുടെരണ്ടുപേര് ഒഴികെ മറ്റാര്‍ക്കുംതന്നെ രണ്ടക്കം തികക്കുവാന്‍ സാധിച്ചില്ല. 24.4 ഓവറില്‍ അവര്‍ 59 റണ്‍സിനു ആള് ഔട്ടായി. ശ്രേയൊഷിഐച്ച് (2 റണ്‍സിന് 3 വിക്കറ്റ്) ശബാനകതുന് (25 റണ്‍സിന് 3 വിക്കറ്റ്), സൈക്കഇഷാഖ് (11 റണ്‍സിന് 2വിക്കറ്റ്) എന്നിവരുടെ തകര്‍പ്പന്‍ ബൗളിംഗാണ് കര്‍ണാടകയെ തകര്‍ത്തത്. കേരള ക്രിക്കറ്റ് അസ്സോസ്സിയേഷന്‍ സെക്രട്ടറി ടി.എന്‍. അനന്തനാരായണന്‍ വിജയികള്ക്കുള്ളട്രോഫികള് സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: