ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വീണ്ടും സമനിലക്കുരുക്ക്. ഇന്നലെ നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡും പൂനെ സിറ്റി എഫ്സിയും തമ്മില്‍ നടന്ന പോരാട്ടമാണ് ഗോള്‍രഹിത സമനിലയില്‍ കലാശിച്ചത്. ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഗോള്‍ നേടാന്‍ കഴിയാതിരുന്നതോടെയാണ് പോരാട്ടം സമനിലയില്‍ കലാശിച്ചത്.
മത്സരത്തില്‍ പന്ത് കൂടുതല്‍ കൈവശംവച്ചതും ഗോളിലേക്ക് ഷോട്ടുകള്‍ പായിച്ചതും നോര്‍ത്ത്-ഈസ്റ്റ് താരങ്ങളായിരുന്നുവെങ്കിലും എതിര് വല കുലുക്കാന്‍ കഴിഞ്ഞില്ല. അവര്‍ പായിച്ച 11 ഷോട്ടുകളില്‍ അഞ്ചെണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു. എന്നാല്‍ പൂനെയുടെ ഗോളിയായ അരിന്ദം ഭട്ടാചാര്യയെ കീഴടക്കാനുള്ള കരുത്ത് അവയ്ക്കുണ്ടായിരുന്നില്ല.
ഉജ്ജ്വല പ്രകടനമാണ് ബാറിന് കീഴില്‍ അരിന്ദം പുറത്തെടുത്തത്. അതേസമയം പൂനെക്ക് രണ്ട് ഷോട്ടുകള്‍ മാത്രമാണ് ലക്ഷ്യത്തിലേക്ക് പറത്താന്‍ കഴിഞ്ഞത്. ലീഗില്‍ കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ ഏഴെണ്ണവും സമനിലയില്‍ കലാശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: