തിരുവനന്തപുരം: സര്‍ക്കാര്‍ പുറം തിരിഞ്ഞു നില്ക്കുന്ന ആദിവാസികളുടെ നില്പ്പു സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചറെത്തി. നാലുമാസത്തോളമായി സമരരംഗത്തുള്ള കാടിന്റെ മക്കളോട് സര്‍ക്കാര്‍ മനുഷ്യത്വം കാട്ടുന്നില്ല.
നീതി നിഷേധിക്കപ്പെടുന്ന ഈ മനുഷ്യരോടൊപ്പം ഹിന്ദുഐക്യവേദിയും സമരം ചെയ്യും. മനുഷ്യര്‍ പരസ്യമായി ചെയ്യാന്‍ മടിക്കുന്ന പല കാര്യങ്ങള്‍ക്കും മാധ്യമങ്ങള്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്.
എന്നാല്‍, ജീവിക്കാന്‍ വേണ്ടി സമരം ചെയ്യുന്നവരുടെ ആവശ്യങ്ങള്‍ സൗകര്യപൂര്‍വ്വം മറക്കുന്നുവെന്നും ശശികല ടീച്ചര്‍ പറഞ്ഞു. ഉച്ചക്ക് രണ്ടു മണിയോടു കൂടിയാണ് ഹിന്ദുഐക്യവേദി ജില്ലാ നേതാക്കള്‍ക്കൊപ്പം ശശികല ടീച്ചര്‍ സമരപ്പന്തലില്‍ എത്തിയത്.
ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനുവുമായി സമരത്തെ കുറിച്ചും മറ്റു കാര്യങ്ങളും ടീച്ചര്‍ ചോദിച്ചു മനസ്സിലാക്കി. അരമണിക്കൂറോളം നില്‍പ്പ് സമരത്തിനൊപ്പം നിന്നാണ് ശശികല ടീച്ചറും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും ഐക്യദാര്‍ഢ്യം അറിയിച്ചത്. ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം കെ. പ്രഭാകരന്, ജില്ലാ സംഘടനാ സെക്രട്ടറി വഴയിലഉണ്ണി, പ്രേംകുമാര്‍, ഉദയന്‍, എന്നിവര്‍ സമരപ്പന്തലില്‍ ശശികല ടീച്ചറോടൊപ്പം എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: