മാര്‍ത്താണ്ഡം: മുന്‍ കോണ്‍ഗ്രസ് നേതാവ് ജി.കെ. വാസന് പാര്‍ട്ടി വിടാനുണ്ടായ കാരണം ബിജെപിയല്ലെന്ന് കേന്ദ്ര സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്. വാസന് ബിജെപിയിലേക്ക് വന്നാല്‍ താന്‍ സ്വാഗതം ചെയ്യുമെന്നും പൊന്‍ രാധാകൃഷ്ണന് പറഞ്ഞു.
വാസന് കോണ്‍ഗ്രസ് വിട്ടതിനും പുതിയ പാര്‍ട്ടി ഉണ്ടാക്കാന്‍ നീക്കം നടത്തുന്നതിനും കാരണം ബിജെപിയല്ല മറിച്ച കോണ്‍ഗ്രസ് തന്നെയാണെന്നും മാര്‍ത്താണ്ഡത്ത് ജില്ലാ ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ പൊന്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമെന്ന് കരുതുന്നില്ല. കേന്ദ്ര സര്‍ക്കാരിന് കേരളത്തിലെ ജനങ്ങളുടെ സുരക്ഷയില്‍ പ്രത്യേക ശ്രദ്ധയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാട്ടില്‍ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കക്ഷികള്‍ ഒരുമിച്ചു നില്‍ക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. കൂട്ടുകക്ഷി ഭരണമാകുമ്പോള്‍ മുന്നണിയിലുള്ളവര്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് സാധാരണമാണ്.
തക്കലയ്ക്കു സമീപമുള്ള മുതലക്കുറിച്ചി ഗ്രാമമാണ് സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതി പ്രകാരം അദ്ദേഹം ദത്തെടുക്കുന്നതെന്നും സഹമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: