പാലക്കാട്: സാമ്പത്തിക ബാധ്യതമൂലം നാലംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പട്ടിക്കര പള്ളിത്തെരുവില്‍ ഗുരുവായൂരപ്പന്റെ മകന് ശ്രീനിവാസന്(41), ഭാര്യ മണിമുകില്‍(35), മക്കളായ വൈഷ്ണവി(4), ദേവനന്ദന്(2) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.
കിടപ്പുമുറിയിലെ കട്ടിലില്‍ ശ്രീനിവാസനും മകനും താഴെ കിടക്കയില്‍ ഭാര്യയും മകള്‍ വൈഷ്ണവിയും മരിച്ച നിലയില്‍ വീട്ടുകാര്‍ കാണുകയായിരുന്നു.
സ്വര്‍ണാഭരണ തൊഴിലാളിയായ ശ്രീനിവാസന് നഗരത്തിലെ ഒരു പ്രമുഖ ജ്വല്ലറിയില്‍ നിന്നും ആഭരണ നിര്‍മ്മാണ ജോലി ഏറ്റെടുത്തിരുന്നു.
രണ്ടുമാസമായിട്ടും പണി നല്‍കിയില്ലെന്നും 35 ഗ്രാം സ്വര്‍ണ്ണം തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ജ്വല്ലറി അധികൃതര്‍ ഫോണില്‍ വിളിച്ചതായും സുഹൃത്ത് മണികണ്ഠന് പോലീസിന് മൊഴി നല്കി.
ഒറ്റപ്പാലം വാണിയംകുളത്തുള്ള പണമിടപാടുകാരന് ജഗദീഷില്‍ നിന്നും മൂന്ന് ലക്ഷം രൂപ വാങ്ങിയതായി അറിയാമെന്നും മണികണ്ഠന് പറഞ്ഞു. ഇതിനായി ശ്രീനിവാസനില്‍ നിന്ന് മുദ്രപത്രവും ചെക്ക്ലീഫുകളും ഒപ്പിട്ട് വാങ്ങിയതായും പറയുന്നു.
ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുന്നുംപുറം ശ്മശാനത്തില്‍ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: