എടപ്പാള്‍: എടപ്പാള്‍, പുല്‍പ്പാക്കര പ്രദേശത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം ആക്രമണം. കഴിഞ്ഞ ദിവസം രാത്രി ബിജെപിയുടെ കൊടിമരം തകര്‍ത്തുകൊണ്ടാണ് സിപിഎം ഗുണ്ടായിസത്തിന് തുടക്കമിട്ടത്. സിപിഎമ്മില്‍ നിന്ന് രാജിവെച്ച് ധാരാളം പ്രവര്‍ത്തകര്‍ ബിജെപിയില്‍ വരുന്നത് തടയാനാണ് സിപിഎം ആക്രമണം അഴിച്ചുവിടുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പുല്‍പ്പാക്കര ടൗണില്‍ സിപിഎം ഗുണ്ടകള്‍ അഴിഞ്ഞാടി. പ്രകടനമായി ടൗണിലേക്കെത്തിയ ഇവര്‍ ബിജെപി പ്രവര്‍ത്തകരുടെ സ്ഥാപനങ്ങളും സംഘപരിവാര്‍ സംഘടനകളുടെ ഫഌക്സ് ബോര്‍ഡുകളും തകര്‍ത്തു. ബിജെപിയുടെ നേതൃത്വത്തില്‍ ആരംഭിച്ച നമോ ടീസ്റ്റാള്‍ പൂര്‍ണ്ണമായും അടിച്ച് തകര്‍ത്തു. സിപിഎം ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി എടപ്പാള്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രതീഷ് പുല്‍പ്പാക്കര, പ്രവര്‍ത്തകരായ ഹരിദാസന്, പ്രഭോഷ് എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം അക്രമത്തെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ എടപ്പാള്‍ പോലീസില്‍ പരാതി നല്കി.
പുല്‍പ്പാക്കര പ്രദേശത്ത് നിന്ന് മാത്രം നൂറുകണക്കിന് ആളുകളാണ് സിപിഎമ്മില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. അണികളുടെ കൊഴിഞ്ഞുപോക്ക് സിപിഎം നേതൃത്വത്തെ ഏറെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
അണികളെ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തി അനുനയിപ്പിക്കാന്‍ നാളുകളായി ഇവര്‍ ശ്രമിക്കുകയായിരുന്നു. ഭീഷണി വകവെക്കാതെ പിന്നെയും ധാരാളം പേര് ബിജെപിയിലേക്ക് വന്നു. നിലവില്‍ സിപിഎമ്മിലുള്ളരില് ഭീതി സൃഷ്ടിച്ച് അവരെയെങ്കിലും നിലനിര്‍ത്തുക എന്നതും സിപിഎം ആക്രമണത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: