തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ വീണ്ടും കണ്ണൂര്‍ സിപിഎം നേതാക്കളുടെ സന്ദര്‍ശനം. സി.പി.എം പ്രവര്‍ത്തകനും ഗുണ്ടാ ആക്ടില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂരിലെത്തിച്ച പാനൂര്‍ സ്വദേശി ധനരാജിനെ മര്‍ദ്ദിച്ചുവെന്ന ആക്ഷേപത്തിലാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് എംഎല്‍എയും സംസ്ഥാന കമ്മിറ്റിയംഗം എം.വി.ജയരാജന്, ജെയിംസ് മാത്യു എംഎല്‍എ എന്നിവരും ജയിലിലെത്തിയത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് ധനരാജനെ വിയ്യൂരിലെത്തിച്ചത്. വെള്ളിയാഴ്ചയാണ് വാര്ഡന്മാര് മര്‍ദ്ദിച്ചുവെന്ന ആക്ഷേപത്തോടെ ഇയാള്‍ നിരാഹാര സമരം തുടങ്ങിയത്. ശനിയാഴ്ചയും സമരം തുടര്‍ന്നു. നേതാക്കളുടെ ചര്‍ച്ചയെ തുടര്‍ന്ന് ധനരാജ് സമരം അവസാനിപ്പിച്ചു.
നേരത്തെ ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ കുറ്റവാളി സംഘത്തിന് മര്‍ദ്ദനമേറ്റ സംഭവത്തിലും നേതാക്കളുടെ ജയില്‍ സന്ദര്‍ശനവും ജയില്‍ പടിക്കലെ സമരവും ഏറെ വിവാദമായിരുന്നു. ബ്രാഞ്ച്-ലോക്കല്‍ സമ്മേളനങ്ങളില്‍ ഇപ്പോഴും ജയില്‍ സന്ദര്‍ശനം ചര്‍ച്ച ചെയ്യുമ്പോഴാണ് ഗുണ്ടാ ആക്ടില്‍ ശിക്ഷിക്കപ്പെട്ട പ്രതിക്കു വേണ്ടി വീണ്ടും നേതാക്കള്‍ ജയിലിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: