തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. സി.പി.ഐയില്‍ ചിലര്‍ക്ക് ഇപ്പോഴും കോണ്‍ഗ്രസ് ഹാങ് ഓവറുണ്ടെന്ന പിണറായി വിജയന്റെ പ്രസ്താവന ചരിത്രം മറച്ചുവെച്ചുകൊണ്ടാണെന്ന് പന്ന്യന്‍ പറഞ്ഞു.
അടുത്തകാലത്തായി കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കുന്നതില്‍ ആരും മോശക്കാരല്ല. സി.പി.ഐ കോണ്‍ഗ്രസ് ബന്ധം പഴയകഥയാണ്. അത് തിരുത്തിയിട്ടുണ്ട്. തെറ്റുപറ്റിയാല്‍ തിരുത്തിമുന്നോട്ടുപോകുന്നതാണ് കമ്മ്യൂണിസ്റ്റ് ശൈലി. തെറ്റുപറ്റിയാല്‍ തിരുത്തകയേയില്ല, അതെല്ലാം ഭൂഷണമാണു എന്നു പറയുന്നതില്‍ എന്തു ന്യായമാണുള്ളത് പന്ന്യന്‍ ചോദിക്കുന്നു. ‘തെറ്റ് പൊതുമധ്യത്തില്‍ ഏറ്റുപറഞ്ഞ് തിരുത്തിയ പാരമ്പര്യമാണ് സി.പി.ഐയ്ക്കുള്ളത്.
വിവാദത്തില്‍ പി.കെ.വിയുടെ പേര് വലിച്ചിഴച്ചത് ശരിയായില്ല. യു.പി.എ സര്‍ക്കാറിനെ നിലനിര്‍ത്താന്‍ സോമനാഥ് ചാറ്റര്‍ജി ശ്രമിച്ചത് മറക്കരുത്. ജ്യോതിബസു ഇന്ദിരാഗാന്ധിയെ പിന്തുണച്ചതും മറക്കരുതെന്ന് പന്ന്യന്‍ പറഞ്ഞു. സെക്രട്ടറിയുടെ കസേരയില്‍ എങ്ങനെ ഇരിക്കണമെന്ന് പിണറായിയുമായി ആലോചിച്ച് തീരുമാനിക്കാം. അഡ്ജസ്റ്റുമെന്റ് സമരമെന്ന പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും പന്ന്യന്‍ പറഞ്ഞു.
അതേസമയം തെരുവില്‍ പ്രസംഗിക്കുന്നത് അഭിമാനമായിട്ടാണ് കാണുന്നതെന്നും പന്ന്യന്‍ വ്യക്തമാക്കി. നേരത്തെ സി.പി.ഐയുടേത് തെരുവ് പ്രസംഗമാണെന്ന് പിണറായി ആരോപിച്ചിരുന്നു. ഇതിനായിരുന്നു പന്ന്യന്റെ അടുത്ത മറുപടി.
പാര്‍ട്ടിയുടെ ചരിത്രം എല്ലാവര്ക്കും അറിയാവുന്നതാണ്. കൃഷ്ണപിള്ള, എ.കെ.ജി എന്നിവരെല്ലാം തെരുവില്‍ പ്രസംഗിച്ചാണ് പാര്‍ട്ടി കെട്ടിപ്പടുത്തിയര്‍ത്തിയത്. തെരുവിലുള്ളവര്ക്കുവേണ്ടി നിലകൊള്ളുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.
എന്റെ പ്രസംഗത്തെ തെരുവ് പ്രസംഗമെന്ന് പറഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. പ്രസംഗിക്കുന്നത് എവിടെ വെച്ചെന്നതല്ല, അതില്‍ പറയുന്ന കാര്യങ്ങള്‍ക്കാണ് പ്രാധാന്യം. ഞാന്‍ എന്റെ പ്രസംഗത്തില്‍ മോശമായി ഒന്നും പറയാറില്ല. പ്രസംഗിക്കുമ്പോള്‍ മാന്യമായ പദം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. തര്‍ക്കത്തിന്റെ വഴിയില്ല. പ്രശ്നമുണ്ടെങ്കില്‍ പരസ്പരം ചര്‍ച്ച ചെയ്ത് മുന്നോട്ടുപോകണം. നയപരമായ കാര്യങ്ങളില്‍ തര്‍ക്കമുണ്ടാവാം. അതിനായി ചിലപ്പോള്‍ ലേഖനം എഴുതേണ്ടിവരാം. ദേശാഭിമാനിയില്‍ ഇന്നൊരു ലേഖനം വന്നിട്ടുണ്ട്. അതിന് ഞങ്ങള്‍ മറുപടി നല്‍കും. നയപരമായ കാര്യങ്ങളിലുള്ള ചര്‍ച്ച നല്ലതാണെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: