ഹൈദരാബാദ്: മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനുമായി വഷളായ ക്രിക്കറ്റ് ബന്ധം ഇന്ത്യ പുനഃരാരംഭിച്ചേക്കും.
ഇന്ത്യയിലെ പാക്കിസ്ഥാന് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിത് ആണ് ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും അദ്ദേഹം വ്യക്തമാക്കി.
2022 വരെ ഇരു രാജ്യങ്ങളും തമ്മില്‍ ആറോളം പരമ്പരകള്‍ കളിക്കുമെന്നും ഞായറാഴ്ച അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. പരമ്പര തുടങ്ങുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി രണ്ടാഴ്ച്ച മുമ്പ് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
ആദ്യ പരമ്പര യു.എ.ഇയില്‍ നടക്കും. തുടര്‍ന്നുള്ള പരമ്പരകളുടെ വേദികള്‍ പിന്നീട് തീരുമാനിക്കുമെന്നും ബാസിത് പറഞ്ഞു.
2008 ല്‍ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യപാക്ക് ബന്ധം മോശമാകുന്നതും പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് പരമ്പരകള്‍ റദ്ദാക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: