തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തെ തുടര്‍ന്നുണ്ടായ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും ചേര്‍ന്ന സിപിഎം-സിപിഐ യോഗത്തിലും തര്‍ക്കം. ഇരു കൂട്ടരും അവരവരുടെ നിലപാടുകള്‍ ആവര്‍ത്തിച്ചു.
സിപിഐ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സിപിഎം ആഞ്ഞടിച്ചു. പൊട്ടിത്തെറിയിലേക്ക് പോകരുതെന്ന ധാരണയില്‍ യോഗം പിരിഞ്ഞു.
അതേസമയം, ബാര്‍കോഴ വിവാദത്തില്‍ ആരോപണം നേരിടുന്ന മന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് ഈ മാസം 25ന് സെക്രട്ടേറിയറ്റിലേക്കും കളക്ട്രേറ്റിലേക്കും മാര്‍ച്ച് നടത്താന്‍ യോഗത്തില്‍ ധാരണയായി.
എന്നാല്‍ മാണിക്കെതിരായ അന്വേഷണം ഏതു തരത്തില്‍ വേണമെന്ന കാര്യത്തില്‍ ഇന്നു ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായില്ല.
കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് കോടതിയെ സമീപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: