ഇടുക്കി: ജനങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ട അവസ്ഥയുണ്ടായാല്‍ അവരുടെ സ്വത്തിനും, വീടിനും സംരക്ഷണം ഏര്‍പ്പെടുത്താന്‍ പ്രത്യേക പോലീസ് സംഘങ്ങള്‍ പ്രദേശത്ത്പെട്രോളിംഗ് നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി അലകസ് എം. വര്‍ക്കി പറഞ്ഞു. ശബരിമല ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന 50 പോലീസ് ഉദ്യോഗസ്ഥരെക്കൂടി മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാക്രമീകരണങ്ങള്‍ക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുല്ലപ്പെരിയാറില്‍ 250 പോലീസുകാരുടെ സേവനം ഉറപ്പാക്കി. കൂടാതെ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്, ജില്ലാ സായുധ സേന, കെ.എ.പി തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. പോലീസ് പെട്രോളിംഗിന്റെ ഭാഗമായി 10 പോലീസ് ജീപ്പുകളും ഏഴ് മൊബൈല്‍ ബൈക്കുകളും പ്രദേശത്ത് പെട്രോളിംഗ് നടത്തുന്നുണ്ട്.
പോലീസ് വകുപ്പിന്റെ ഭാഗമായ ആസ്കാ ലൈറ്റുകള്‍, ജനറേറ്റര്‍ മറ്റനുബന്ധ ഉപകരണങ്ങള്‍ എന്നിവ പോലീസ് സ്റ്റേഷനുകളോടനുബന്ധിച്ച് സുസജ്ജ്മാക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടവും ജില്ലാ പോലീസ് വിഭാഗവും സംയുക്തമായിട്ടാണ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
അടിയന്തിര യോഗത്തില്‍ ഡി.എം.ഒ.പി.ജെ.അലോഷ്യസ്, ഡി.ഡി.ഇ.അനിലാ ജോര്‍ജ്ജ്, ജല വിഭവ വകുപ്പ് ചീഫ് എഞ്ചിനീയര്‍ പി. ലതിക, വിവിധ വകുപ്പ് മേധാവികള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: