കിഴക്കമ്പലം: കുന്നത്തുനാട് ഗ്രാമപഞ്ചായത്തിലെ പട്ടിമറ്റം ടെംബിള്‍ പാലത്തിന് സമീ പം എസ്എന്‍ഡിപി ഹാളിന് അ രികില്‍ കുന്നത്തുനാട് എസ്സി എസ്ടി ഫണ്ടുപയോഗിച്ച് നിര് മ്മാണത്തിലിരിക്കുന്ന മതിലി ന്റെ എട്ട് മീറ്ററോളം ഭാഗമാണ് ക ഴിഞ്ഞ ദിവസം തകര്‍ന്ന് വീണത്. നിര്‍മ്മാണത്തിലുള്ള അശാസ്ത്രീയതയാണ് മതില് പൊ ളി ഞ്ഞ് വീഴാന്‍ കാരണമെന്ന് നാ ട്ടുകാര് പറഞ്ഞു. പത്ത് മീറ്ററോ ളം ഉയരത്തില്‍ നിര്‍മ്മിക്കുന്ന മ തില്‍ തൂക്കായിട്ട് നിര്‍മ്മിച്ചതാണ് ഇടിഞ്ഞ് വീഴാന്‍ കാരണം.
നാല് മീറ്ററിനിടയില്‍ കോ ണ്ക്രീറ്റ് ചെയ്യത് ബലപ്പെടുത്തിയതിന് ശേഷം കുറച്ച് ചെരിച്ച് നിര്‍മ്മിച്ചിരുന്നെങ്കില്‍ മതില് പൊളിഞ്ഞ് വീഴില്ലായിരുന്നുവെ ന്നും പഞ്ചായത്ത് വര്‍ക്കുകള്‍ ചെയ്യുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്ക് വേണ്ടത്ര പരിജ്ഞാനം ഇല്ലാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് കുന്നത്തുനാട് പഞ്ചായത്തിലെ കുമാരപുരം പ്രഥാമിക ആരോഗ്യകേന്ദ്രത്തിന്റെ പണിയും ഇതെപോലെ പ്രായോഗിക പരിജ്ഞാനമില്ലാത്തവര്‍ക്ക് നല്‍കിയതി ന്റെ ഫലമായി ബീമുകള്‍ക്ക് അ ടിയില്‍ വരേണ്ട ഭിത്തികള്‍ ര ണ്ടുംമൂന്നും അടികള്‍ മാറി പണിതത.് പഞ്ചായത്തിനെതിരെ ശ ക്തമായ ജനകീയ സമരം നടത്തിയാണ് ഈ അഴിമതിക്കെതിരെ ജനങ്ങള്‍ പ്രതിഷേധിച്ചത്.
ഈ പഞ്ചായത്ത് ഭരണസമിതി നടത്തികൊണ്ടിരിക്കുന്ന മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടേയും കോണ്‍ട്രാക്ടര്‍മാര്‍ പഞ്ചായത്ത് ഭരണസമിതിയുടെ യോ ഭരണത്തില്‍ നേതൃത്വം ന ല്കുന്ന പാര്‍ട്ടിക്കാരുടെയോ ബിനാമികളാണെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് പ ല പദ്ധതികള്‍ക്കും വേണ്ടത്ര സു രക്ഷയോ ഉറപ്പോ ഇല്ലാതാവാന്‍ കാരണം.
കുന്നത്തുനാട് പഞ്ചായത്ത് നടപ്പിലാക്കിയ മുഴുവന്‍ വികസ ന പ്രവര്‍ത്തനങ്ങളെപറ്റിയും സ മഗ്രമായ അന്വേഷണം വേണമെന്നും ഇതില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: