അഹമ്മദാബാദ്: ഗോധ്ര കലാപവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് നാനാവതി കമ്മിഷന് ഗുജറാത്ത് സര്‍ക്കാരിന് സമര്‍പ്പിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്റെ ഔദ്യോഗിക വസതിയിലെത്തിയാണ് ജസ്റ്റീസ് നാനാവതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
2002 ഫെബ്രുവരി 27നാണ് ഗോധ്ര കലാപം ഉണ്ടായത്. സംഭവ ദിവസം രാവിലെ 8.30ന് ഗോധ്ര സ്റ്റേഷന് വിട്ട സബര്‍മതി എക്സ്പ്രസ് ട്രെയിന്‍ നൂറോളം വരുന്ന സംഘം ആക്രമിച്ച് തീയിടുകയായിരുന്നു.
തീവണ്ടിയിലെ എസ്.6 എന്ന കോച്ചിലുണ്ടായിരുന്ന 23 പുരുഷന്മാരും 15 സ്ത്രീകളും 20 കുട്ടികളുമടക്കം 58 പേരാണ് ജീവനോടെ കത്തിയമര്‍ന്നത്. പിന്നീട് ഇത് കലാപത്തിന് വഴിമാറുയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: