കോഴിക്കോട്: പ്രമുഖ എഴുത്തുകാരനും റിട്ട. ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് ഉദ്യോഗസ്ഥനുമായ എന്‍. ഗോപാലകൃഷ്ണന് (80) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
ഇംഗ്ളീഷ് പ്രസിദ്ധീകരണങ്ങളില്‍ എഴുതി തുടങ്ങിയ എന്‍. ഗോപാലകൃഷ്ണന് കോഴിക്കോട് എത്തിയ ശേഷമാണ് മലയാളത്തില്‍ രചന ആരംഭിച്ചത്. കെ.എന്‍ സൈഗാളിനെ കുറിച്ചെഴുതിയതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ മലയാള ലേഖനം. ‘വാഴ്വ് എന്ന പെരുവഴി’ (1999) ഉള്‍പ്പെടെ നാല് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കെ.പി. രാമനുണ്ണിയുടെ ‘സൂഫി പറഞ്ഞ കഥ’ ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത് എന്‍. ഗോപാലകൃഷ്ണനാണ്. മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ആത്മകഥയായ ‘ഇന്‍സൈഡര്‍’ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതും അദ്ദേഹമാണ്.
2006ല്‍ വിവര്‍ത്തനത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: