ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാതെരഞ്ഞെടുപ്പിന് ബിജെപി ഒരുങ്ങുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തലസ്ഥാനം പിടിച്ചെടുക്കാനുള്ള ദൃഢനിശ്ചയത്തിലാണ് പാര്‍ട്ടി.
പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ അധ്യക്ഷതയില്‍ സംസ്ഥാന നേതാക്കളുടെയും എംപിമാരുടെയും ഒരുയോഗം കഴിഞ്ഞ ദിവസം ചേരുകയുണ്ടായി. ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലെ മുഖ്യചര്‍ച്ച ബൂത്തുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചായിരുന്നു.
ദല്‍ഹി തെരഞ്ഞെടുപ്പില്‍ വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് യോഗത്തില്‍ നേതാക്കള്‍ വ്യക്തമാക്കി. ഈ സമയത്ത് പാര്‍ട്ടി ഒരുകാരണവശാലും പരാജയപ്പെടുവാന്‍ പാടില്ല. വിജയം ഉറപ്പാക്കി ഭരണം പിടിക്കുന്നതിനായി എംപിമാരും എംഎല്‍എമാരും പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തിറങ്ങേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കാതെ ദൈനംദിന യോഗങ്ങള്‍ എംപിമാരും എംഎല്‍എമാരും നടത്തണം. പ്രത്യേകിച്ച് പൊതുസ്ഥലങ്ങളില്‍.
പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. സിറ്റിയിലെ നാലു ബൂത്തുകള്‍ വീതമുള്ള 2,700 മേഖലകളുണ്ട്. ഇവിടങ്ങളില്‍ കേന്ദ്രീകരിച്ച് വോട്ടര്‍മാരുമായി സംസാരിച്ച് വോട്ട് നേടുകയാണ് ലക്ഷ്യം.
തെരഞ്ഞെടുപ്പിന് ഞങ്ങള്‍ തയ്യാറാണ്, പാര്‍ട്ടി ശക്തമാണെന്നും മുതിര്‍ന്ന നേതാവ് വിജയ് ജോളി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തിയെന്താണെന്ന് ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ.് അത്കൊണ്ട് തന്നെ ആര്‍ക്കും ബിജെപിയെ തകര്‍ക്കാനാവില്ലെന്നും 60 സീറ്റുകളും നേടുമെന്നും സീനിയര്‍ നേതാവ് ജഗദീഷ് മുഖി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: