ശബരിമല: ആങ്ങമൂഴിയില്‍ നിന്നും നിലയ്ക്കലിലേക്ക് കാട്ടിലൂടെ പുതിയ പാതയുണ്ടാക്കാന്‍ നടക്കുന്ന ശ്രമത്തിന് പിന്നില്‍ ദുരൂഹതയും ഗൂഡാലോചനയുമുണ്ടെന്ന് അയ്യപ്പസേവാസമാജം ദേശീയ ഉപാദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വന്‍ പ്രക്ഷോഭത്തെത്തുടര്‍ന്ന് നിലയ്ക്കല്‍ ക്ഷേത്രത്തിന് സമീപത്തുനിന്നും മാറ്റി സ്ഥാപിച്ച പള്ളി ആങ്ങമുഴിയിലാണുള്ളത്.
പള്ളിയുടെ സമീപത്തുകൂടി നിലയ്ക്കലിലേക്ക് റോഡുണ്ടാന് ചിലശക്തികള്‍ ശ്രമം നടത്തിവരികയാണ്. ആങ്ങമുഴിയില്‍ നിന്നും അയ്യപ്പന്മാര് പ്ലാപ്പള്ളിവഴിയാണ് ഇപ്പോള്‍ പമ്പയിലേക്ക് എത്തുന്നത്. പകരം അവരെ കാട്ടിലൂടെയാണ് എളുപ്പമാര്‍ഗ്ഗം എന്ന് തെറ്റിധരിപ്പിച്ച് പള്ളിയ്ക്ക് സമീപത്തുകൂടി പുതിയ റോഡ് തുറക്കാനാണ് ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നത്.
1983 ല്‍ നിലയ്ക്കലില്‍ കൈയേറ്റം നടത്തി പള്ളി സ്ഥാപിച്ചതുവഴി നേടിയെടുക്കാന്‍ ശ്രമിച്ച ലക്ഷ്യം പുതിയ രൂപത്തില്‍ നേടാനാണ് ഈ ഗൂഡ നീക്കം. വനഭൂമി പുതിയ റോഡിന് വേണ്ടി വിട്ടുനല്‍കാന്‍ ശ്രമിക്കുന്ന ഏതു നടപടിയും അപലപനീയമാണെന്നും, അത് തടയുമെന്നും കുമ്മനംരാജശേഖരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: