നമ്മുടെ ഭൗതികതലത്തിലുള്ള ഈ ജീവിതം ദിവ്യമായ ആത്മീയതലത്തിലുള്ള ജീവിതക്രമത്തിന്റെ തയ്യാറെടുപ്പായി നാം മാറ്റണം. ഇല്ലെങ്കില്‍ നാം മൃഗങ്ങള്‍ക്കു തുല്യരായി ജീവിക്കുന്നു എന്നുമാത്രമേ പറയാന്‍ കഴിയൂ. മനുഷ്യന് യഥാര്‍ത്ഥത്തില്‍ ദേഹമല്ല, ജീവാത്മാക്കളാണ്. നാം, എന്റെ ദേഹം, എന്നു നാം പറയാറുണ്ടല്ലോ. അപ്പോള്‍ എന്നില്‍നിന്ന് വേറിട്ട് നില്ക്കുന്ന ഒരു വസ്തുവാണ് ദേഹം എന്ന യാഥാര്‍ത്ഥ്യമാണല്ലോ വ്യക്തമാവുന്നത്? ഭൗതികജീവിതം എന്നുപറയുന്നത് ആ ദേഹത്തിന്റെയും അതോടനുബന്ധിച്ച മറ്റു വസ്തുക്കളുടെയും സംരക്ഷണവും ആഹാരം, നിദ്ര, അഭയം, ലൈംഗിക സുഖം എന്നിവയെ തേടലുമാണ്.
പരമാത്മാവില്‍നിന്ന് തെറ്റിത്തെറിച്ച് മായയുടെ ഉത്പന്നമായ ഈ ഭൗതിക പ്രപഞ്ചത്തിലേക്ക് വീണുപോയ ജീവാത്മാക്കളാണ് നമ്മളെല്ലാം. കത്തിജ്വലിക്കുന്ന അഗ്നികുണ്ഡത്തില്‍ നിന്ന് പൊട്ടിത്തെറിച്ച് വീഴുന്ന തീപ്പൊരികളെപ്പോലെയാണ് ജീവാത്മാക്കള്‍ എന്ന് ബൃഹദാരണ്യകോപനിഷത്ത് ഇതാ പ്രഖ്യാപിക്കുന്നു:
”യഥാഗ്നേഃ ക്ഷുദ്രാ വിസ്ഫുലിംഗാഃ വ്യുച്ചരന്തി;
ഏവമേ വാ സ്മാദാത്മനഃ
സര്‍വേ പ്രാണാഃ സര്‍വേ ലോകാഃ
സര്‍വേ ദേവാഃ സര്‍വാണി ഭൂതാനി വ്യുച്ചരന്തി- നാം ആത്മാവിലേക്ക് തന്നെ തിരിച്ച് യാത്ര തുടരുമ്പോഴാണ് ആത്മീയജീവിതം ആരംഭിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നു എന്നുപറയാന്‍ കഴിയുക. തീപ്പൊരികള്‍ അഗ്നികുണ്ഡത്തിലേക്കു തന്നെ തിരിച്ചുവീഴുമ്പോഴാണല്ലോ, സ്വന്തം അവസ്ഥ വീണ്ടെടുക്കുകയും അഗ്നിയുടെ ഭാഗമായി മാറുകയും ചെയ്യുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: