ന്യൂദല്‍ഹി: രാംപാലിനെ പോലുള്ള ആള്‍ദൈവങ്ങളെ ബഹിഷ്ക്കരിക്കണമെന്ന് യോഗ ഗുരു ബാബാ രാംദേവ് ജനങ്ങളോട് ആഹ്വാനം ചെയ്തു.
രാംപാലിന്റെ പ്രവര്‍ത്തികള്‍ ഒരു തരത്തിലും അംഗീകരിക്കാനാവത്തതാണെന്നും യോഗ ഗുരു വ്യക്തമാക്കി.
നേരത്തെ ഹരിയാന പോലീസും രാംപാലിന്റെ അനുയായികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനെതിരെ ജീവനകലയുടെ ആചാര്യന് ശ്രീ ശ്രീ രവിശങ്കറും വിമര്‍ശനം നടത്തിയിരുന്നു.
ലാളിത്യവും നിസ്വാര്‍ത്ഥതയുമാണ് നേതാക്കന്മാര് പാലിക്കേണ്ടത്. നേതാക്കന്മാര് ഒരിക്കലും നിയമത്തിന് അതീതരാണെന്ന് ചിന്തിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇത്തരം സംഭവങ്ങള്‍ മതങ്ങളോടുള്ള വിദ്വേഷം വളര്‍ത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ മത വിഭാഗത്തില്‍പ്പെട്ട ജനങ്ങളും സ്വാര്‍ത്ഥ ലാഭത്തിനായി വിശ്വാസത്തെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്നലെ ഹരിയാന പോലീസ് അറസ്റ്റ് ചെയ്ത ആള്‍ദൈവം രാംപാലിനെ നവംബര്‍ 28വരെ ജുഡീഷ്യല്‍ കസ്റ്റഡിയല്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
കൊലക്കേസ് പ്രതിയായ രാപാലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അനുയായികളും പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ ആറ് പേരാണ് കൊല്ലപ്പെട്ടത്.
രാംപാലിന്റെ 450ഓളം അനുയായികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: