ന്യൂദല്‍ഹി: വേള്‍ഡി ഹിന്ദു ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന പ്രഥമ വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസ് ഇന്ന് ദല്‍ഹിയില്‍ ആരംഭിക്കും. മൂന്നു ദിവസത്തെ സമ്മേളനത്തില്‍ ദലൈലാമ മുഖ്യാതിഥിയായിരിക്കും. സ്വാമി ദയാനന്ദ സരസ്വതി, ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത്, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, സ്മൃതി ഇറാനി, നിര്‍മ്മല സീതാരാമന്, ഗയാന ധനകാര്യമന്ത്രി ഡോ. അഗ്നി സിങ്, ശാസ്ത്രജ്ഞരായ ഡോ. വിജയ് ഭാസ്ക്കര്‍, ജി.മാധവന് നായര്‍, പ്രൊഫ.എസ് ബി മജൂംദാര്‍, ഡോ. ജി. വിശ്വനാഥന്, പ്രൊഫ.കപില്‍ കപൂര്‍, സംവിധായകരായ പ്രിയദര്ശന്, മേജര്‍ രവി, നടി സുകന്യ എന്നിവര്‍ പങ്കെടുക്കും.
ഹൈന്ദവ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ആഗോള പൊതുവേദി എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കോണ്‍ഗ്രസില്‍ പ്രധാനമായി ഏഴു കോണ്ഫറന്സുകളുണ്ടാകും. 45 സെഷനുകളിലായി 200 പ്രമുഖര്‍ സംസാരിക്കും. 54 ലോകരാജ്യങ്ങളില്‍ നിന്നായി 1500 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍നിന്ന് 36 പേര് ഹിന്ദു കോണ്‍ഗ്രസില്‍ പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വേള്‍ഡ് ഹിന്ദു എക്കണോമിക് ഫോറമാണ് കോണ്‍ഫറന്‍സുകളില്‍ ഏറ്റവും പ്രധാനം. ഹിന്ദു ബിസിനസുകാര്‍ക്കും പ്രൊഫഷണലുകള്‍ക്കും സംരംഭകര്‍ക്കും ആഗോള സാമ്പത്തിക രംഗത്ത് പങ്കാളിത്തമുണ്ടാക്കുക വഴി ഹൈന്ദവ സമൂഹത്തിന് പ്രയോജനകരമാക്കാനാണ് എക്കണോമിക് ഫോറം സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസം, യുവ, വനിത, മാധ്യമ, രാഷ്ട്രീയ, സംഘടനാ കോണ്‍ഗ്രസുകളാണ് മറ്റുള്ളവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: