തൃശൂര്‍: കണിമംഗലത്തു വ്യദ്ധ ദമ്പതികളെ ബന്ദിയാക്കി കവര്‍ച്ച നടത്തിയ കേസില്‍ തൃശൂര്‍ സ്വദേശികളായ നാലു പ്രതികള്‍ പിടിയില്‍.
വൃദ്ധ ദമ്പതികളുടെ അയല്‍വാസികള്‍ ഉള്‍പ്പടെയുള്ളവരാണ് പിടിയിലായ പ്രതികള്‍. ഷൈനി (37), അവരുടെ പതിനേഴുവയസുള്ള മകന്, പതിനാറു വയസുള്ള കൂട്ടുകാരന്, യുവതിയുടെ കാമുകന് മനോജ് (35) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഇവരില്‍ നിന്ന് പൊലീസ് മോഷണ മുതലുകള്‍ കണ്ടെടുത്തു. യുവതിയാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നാണ് സൂചന.
വൃദ്ധ ദമ്പതികളെ കെട്ടിയിടാന്‍ ഉപയോഗിച്ച കയറും വായ് മൂടിക്കെട്ടാന്‍ ഉപയോഗിച്ച പ്ളാസ്റ്ററും വാങ്ങിയ കടക്കാരനില്‍ നിന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.
ബുധനാഴ്ച്ച രാത്രി ഒമ്പതു മണിയോടെ നടന്ന സംഭവത്തെ തുടര്‍ന്ന് പരിക്കേറ്റു ചികിത്സയിലിരുന്ന ഗൃഹനാഥന് കൊല്ലപ്പെട്ടിരുന്നു.
മുഖമൂടി ധരിച്ചെത്തിയ നാലംഗ സംഘം വൃദ്ധ ദമ്പതികളെ ആക്രമിച്ച് കീഴടക്കിയ ശേഷം സ്വര്‍ണവും പണവും മോഷ്ടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: