വഡോദര: വഡോദരയില്‍ ഒരു എബോള രോഗി സന്ദര്‍ശനം നടത്തിയെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് വഡോദര മുന്‍സിപ്പല്‍ കോര്പ്പറേഷന് (വിഎംസി) വേണ്ട നടപടികള്‍ സ്വീകരിച്ചു.
നാലുദിവസങ്ങള്‍ക്ക് മുമ്പാണ് രോഗി വഡോദരയിലെത്തിയത്. രോഗിയെ ജയ്പൂരിലെ സവായ് മെന്സിംഗ് (എസ്എംഎസ്എച്ച്) ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
ജയ്പൂര്‍ സ്വദേശിയുമായ ഇയാള്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് വഡോദരയില്‍ എത്തിയതെന്നാണ് ഡോക്ടര്‍മാര്‍ക്ക് നല്കിയ വിവരം. കടുത്തപനിയും മറ്റു അസ്വസ്ഥതകളും മൂലം ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെളിപ്പെട്ടത്.
ഇതേത്തുടര്‍ന്ന് ഇയാളെ എസ്എംഎച്ച്എസിലേക്ക് മാറ്റുകയായിരുന്നു. എന്നിരുന്നാലും മെഡിക്കല്‍ അറിയിപ്പിനെ മറികടന്ന് ഇയാള്‍ എസ്എംഎസ്എച്ചില് നിന്നും വിടുതല്‍ വാങ്ങിയിട്ടുള്ളതായാണ് അന്തിമ റിപ്പോര്‍ട്ട്.
മനുഷ്യശരീരത്തില്‍ എബോള അണുബാധയുണ്ടായാല്‍ 21 ദിവസം വരെ ഒരു വൈഷമ്യവും ശരീരത്തിനുണ്ടാവില്ല. ഇക്കാലയളവില്‍ രോഗിയുടെ ശരീരത്തില്‍നിന്നും മറ്റൊരാളിലേക്ക് സംക്രമിക്കില്ലെന്നും രക്തദാനം നടത്തുകയോ ലൈംഗിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ ചെയ്യാതിരിക്കുകയാണ് സുരക്ഷിതമെന്ന് ആരോഗ്യകാര്യ ഉദ്യോഗസ്ഥന് ഡോ.ദേവേഷ് പട്ടേല്‍ പറഞ്ഞു.
ജയ്പൂരില്‍നിന്ന് ഇയാളെ സംബന്ധിക്കുന്ന യാതൊരു മുന്നറിയിപ്പും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വഡോദരയില്‍ രോഗി സന്ദര്‍ശിച്ച സ്ഥലങ്ങളുടെ വിവരങ്ങള്‍ നല്കാന് എസ്എംഎസ്എച്ച് അധികൃതരോട് വൈഎംസി ആവശ്യപ്പെട്ടിട്ടുണ്ട്.
എബോളപോലെയുള്ള ഏതു കേസുകളും കൈകാര്യം ചെയ്യാന്‍ ആശുപത്രികളും മറ്റു സുരക്ഷാസൗകര്യങ്ങളും സജ്ജമാണെന്ന് പട്ടേല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: