കൊച്ചി: തിരുവനന്തപുരം പാറ്റൂരിലെ വിവാദ ഭൂമി ഫ്ളാറ്റ് നിര്‍മാണം സ്റ്റേ ചെയ്ത ലോകായുക്തയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
ലോകായുക്ത വിധിക്കെതിരെ ഫ്ളാറ്റ് നിര്‍മാണ കന്പനി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കന്പനിക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്പോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി.
സര്‍ക്കാര്‍ ഭൂമി കൈയേറി ഫ്ളാറ്റ് നിര്‍മിച്ചുവെന്ന ആരോപണത്തെ ആഗസ്റ്റിലാണ് പാറ്റൂരിലെ ഭൂമിയില്‍ നിര്‍മാണം നടത്തുന്നത് ലോകായുക്ത സ്റ്റേ ചെയ്തത്.
ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ് അടക്കമുള്ളര്‍ ആരോപണ വിധേയരായ കേസായിരുന്നു ഇത്. പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരം നല്കിയ ഹര്‍ജിയിലായിരുന്നു ലോകായുക്ത ഉത്തരവ്.
നിര്‍മാണം സ്റ്റേ ചെയ്തതോടൊപ്പം ഇതേക്കുറിച്ച് അന്വേഷിക്കാന്‍ അമിക്കസ് ക്യൂറിയെയും ലോകായുക്ത നിയോഗിച്ചിരുന്നു.
ഭൂമി കൈയേറ്റത്തെ കുറിച്ച് വിജിലന്‍സ് എ.ഡി.ജി.പി ജേക്കബ് തോമസിന്റെ നേതൃത്വത്തിലും അന്വേഷണം നടത്തിയിരുന്നു. കൈയേറ്റം നടന്നു എന്നായിരുന്നു വിജിലന്‍സിന്റേയും കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: