എഡ്മൊണ്ടന്‍ (കാനഡ): ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ രണ്ടു മെഡലുകള്‍ ഉറപ്പിച്ചു. സര്‍ജുബാലാ ഷംജെറ്റ്സാബാമും സ്വീറ്റിയും സെമി ഫൈനലില്‍ കടന്നതോടെയാണിത്.
48 കിലോഗ്രാം വിഭാഗത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഷംജെറ്റ്സാബാം ഇന്തോനേഷ്യയുടെ അള്ഡ്രിയാനി സുഗൂറോയെ അതിജീവിച്ചു.
81 കിലോഗ്രാം വിഭാഗത്തില്‍ ക്രൊയേഷ്യന്‍ പ്രതിനിധി അനാമരിയ മാര്സിച്ചിന്റെ കടുത്ത വെല്ലുവിളിയെ മറികടന്ന് സ്വീറ്റിയുടെ മുന്നേറ്റം.
തായ്ലന്റിന്റെ ചുതാമത് റാക്സതാണ് സെമിയില്‍ ഷംജെറ്റ്സാബാമിനെ കാത്തിരിക്കുന്നത്. സ്വീറ്റി ഉക്രൈന്റെ അനസ്താസ്യ ചെര്ണകൊലെങ്കോയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: