കൊല്‍ക്കത്ത: ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ശ്രിന്‍ജോയ് ബോസിനെ
സിബിഐ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ ടെക്സ്റ്റൈല്‍ മന്ത്രി ശ്യാമപാദ മുഖര്‍ജിയെയും സിബിഐയുടെ പ്രത്യേക ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച ചോദ്യം ചെയ്തു.
സമന്‍സ് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ മുഖര്‍ജിയും ബോസും രാവിലെ തന്നെ ചോദ്യം ചെയ്യലിന് വിധേയരാകാന്‍ സിബിഐ ഓഫീസില്‍ എത്തിയിരുന്നു. ഇവര്‍ക്കൊപ്പം ഹാജരാകാന്‍ സംസ്ഥാന ഗതാഗത മന്ത്രി മദന്‍ മിത്രയോടും ഹാജരാകാന്‍ സിബിഐ സമന്‍സ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം എത്തിച്ചേര്‍ന്നില്ല. എസ്എസ്കെഎം ആശുപത്രിയില്‍ പിന്നീട് അദ്ദേഹത്തെ പ്രവേശിപ്പിച്ചു. സിആര്‍പിസി അനുസരിച്ച് മിത്രയുടെ കാര്യം തീരുമാനിക്കുമെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സിബിഐ കുറ്റപത്രം നല്കിയ ശാരദ ഗ്രൂപ്പ് തലവന്‍ സുദീപ്തോ സെന്നിന് തന്റെ കൈവശമുണ്ടായിരുന്ന സിമെന്റ് കമ്പനിയുടെ ഷെയര്‍ മുഖര്‍ജി വില്‍ക്കുകയായിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ നേരിട്ടെത്തി ബോധിപ്പിക്കാനാണ് മന്ത്രിയോട് സിബിഐ ആവശ്യപ്പെട്ടത്.
ബംഗാളി ദിനപ്പത്രത്തിന്റെ ഉടമ കൂടിയായ ബോസ് സെന്നുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. തന്നെ സാക്ഷിയായാണ് സിബിഐ കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഉത്തരവാദിത്വമുള്ള പൗരനെന്ന നിലയ്ക്ക് അന്വേഷണ ഏജന്‍സിയുമായി സഹകരിക്കുമെന്നും തന്റെ ഭാഗത്ത് തെറ്റുകളൊന്നുമില്ലെന്നും സെന്‍ സിബിഐ ഓഫീസില്‍ പ്രവേശിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞു. മുന്‍ തൃണമൂല്‍ എംപി സോമന് മിത്രയോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് സിബിഐ സമന്‍സ് അയച്ചിരുന്നു. മിത്ര ഇപ്പോള്‍ തിരികെ കോണ്‍ഗ്രസില്‍ പ്രവേശനം നേടിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: