കൊച്ചി: കണ്ണൂരിലെ ആര്‍എസ്എസ് നേതാവ് കതിരൂര്‍ എളന്തോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത മൂന്നു പ്രതികളെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുപ്പത് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
കേസിലെ 8, 9, 10 പ്രതികളായ സിപിഎം തോലമ്പ്ര ബ്രാഞ്ച് സെക്രട്ടറി സിനില്‍, മാലൂര്‍ സ്വദേശികളായ റിജു, ബിജു എന്നിവരെയാണ് സിജെഎം കെ.എസ്.അംബിക റിമാന്റ് ചെയ്തത്. മനോജിനെ കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ടവരാണ് മൂവരും.
ക്രൈംബ്രാഞ്ചില്‍നിന്ന് കേസ് ഏറ്റെടുത്തശേഷം സിബിഐ നടത്തിയ ആദ്യ അറസ്റ്റാണിത്. കേസിലെ എല്ലാ പ്രതികള്‍ക്കെതിരെയും ക്രിമിനല്‍ ഗൂഢാലോചനകളും ചുമത്താന്‍ സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകത്തിനായി സംഘം ചേര്‍ന്നവര്‍ക്കെതിരെ മാത്രമാണ് ക്രൈംബ്രാഞ്ച് ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയിരുന്നത്.
സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി ഓം പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: