കടവന്ത്ര: ചിലവന്നൂര്‍ പട്ടികജാതി കോളനിയിലെ താഴ്ന്ന വരുമാനക്കാര്‍ താമസിക്കുന്ന ബണ്ട് റോഡ്, പാണ്ടാരച്ചിറ റോഡ് എന്നിവിടങ്ങളിലെ പാവപ്പെട്ടവരുടെ കുടുംബങ്ങള്‍ കേന്ദ്രീകരിച്ച് മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. പെന്തക്കോസ്ത് സഭ, യഹോവ സാക്ഷികള്‍ എന്നീ വിഭാഗങ്ങളാണ് നിരക്ഷരരായ വീട്ടമ്മമാരെ ഉന്നമിട്ട് മതപരിവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുള്ളത്.
വീടുകളില്‍ സ്നേഹവും വിശ്വാസവും നേടിക്കഴിഞ്ഞാല്‍ ഗൃഹനാഥനെയും ഇവരുടെ കെണിയില്‍ വീഴ്ത്തുന്നു. തുടര്‍ന്ന് ജോലിയും വീടും കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ വാഗ്ദാനങ്ങളായി എത്തുന്നു. പിന്നെ പ്രാര്‍ത്ഥനകളും മതപരിവര്‍ത്തനവും നടക്കും. ഇതിനിടയില്‍ ഹിന്ദു സംഘടനകളുമായി ഒരു കാരണവശാലും ഇവര്‍ അടുക്കരുതെന്ന നിബന്ധനയും വരും. ഏറെക്കുറെ ഇവരുടെ കെണിയില്‍ വീണുകഴിഞ്ഞാല്‍ ഇവര്‍ ഉന്നയിക്കുന്നതെല്ലാം ഈ കുടുംബങ്ങള്‍ അംഗീകരിക്കും.
ഏതാണ്ട് 10 വര്‍ഷമായി ചിലവന്നൂരില്‍ താമസിക്കുന്ന കടവന്ത്രയില്‍ ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലര്‍ത്തുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തമിഴ്നാട്ടുകാരനായ യുവാവ് വീട്ടിലില്ലാത്ത തക്കം നോക്കി മതപരിവര്‍ത്തന പ്രവര്‍ത്തകര്‍ വീട് സന്ദര്‍ശിച്ച് ഭാര്യയെയും മക്കളെയും കെണിയില്‍ വീഴ്ത്തി. നിരക്ഷരരായ ആ വീട്ടമ്മയും മക്കളും പിന്നീട് ഇവര്‍ പറയുന്ന വഴിയെ സഞ്ചരിച്ച് തുടങ്ങി. ഓട്ടോറിക്ഷാഡ്രൈവറും മെല്ലെ ഇവരോടൊപ്പം സഹകരിച്ച് തുടങ്ങുകയായിരുന്നു. കടവന്ത്രയിലെ പ്രബല ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനായ ബിഎംഎസിന്റെ പ്രവര്‍ത്തകനായിരുന്നു ഈ ഓട്ടോഡ്രൈവര്‍ ബിജെപിയിലും സഹകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു.
സജീവപ്രവര്‍ത്തകനായ ഇദ്ദേഹം ഭാര്യയുടെ ആവശ്യപ്രകാരം മേല്‍പ്പറഞ്ഞ സംഘടനകളുമായി ഇനി അടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. സംഘടനാപ്രവര്ത്തനങ്ങള്ക്ക് വരാതായപ്പോള്‍ സംഘാടകര്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. തങ്ങള്‍ മരണപ്പെട്ടാല്‍ ഉടന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും അങ്ങനെ നടക്കണമെങ്കില്‍ വിഗ്രഹാരാധന പാടില്ല എന്നും അതുകൊണ്ടാണ് തന്റെ ഭര്‍ത്താവ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് വരാത്തതതെന്നും ഇവര്‍ പറയുന്നു. ഇത്തരം അജ്ഞതകള്‍ മുതലെടുത്താണ് വ്യാപക മതപരിവര്‍ത്തന ശ്രമങ്ങള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: