കുമരകം: കുമരകം തണ്ണീര്‍മുക്കം ബണ്ട് കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഇടമായി മാറിയതോടെയാണ് ഇവിടെ കഞ്ചാവ് കച്ചവടത്തിന് മാഫിയാ സംഘം തെരഞ്ഞെടുത്തത്. സ്കൂള്‍ കുട്ടികളും കഞ്ചാവിന് ഇവിടെ എത്തുന്നുണ്ട്. ടൂറിസ്റ്റുകളുടെയും വിദ്യാര്‍ത്ഥികളുമായാണ് മാഫിയാ സംഘത്തിന് ഇടപെടല്‍.
സ്ഥിരം കസ്റ്റമേഴ്സ് ആയാല്പോലും ഒരു പ്രത്യേക കോഡുപയോഗിച്ചാല്‍ മാത്രമേ കഞ്ചാവ് ലഭിക്കൂ. അടുത്ത് പോലീസ് സ്റ്റേഷനുകളോ ചെക്കിങുകളോ ഇല്ലാത്തതും ഇവിടം മാഫിയാ സംഘത്തിന് സുരക്ഷിത ഇടമാകുകയാണ്. കായലിനെ ബന്ധിപ്പിക്കുന്ന റോഡിനിരുവശവും കായല്‍ പരപ്പായതിനാല് കിലോമീറ്ററുകളോളം വീടുകളോ നാട്ടുകാരുടെ സാന്നിദ്ധ്യമോ ഇല്ലാത്തതും കച്ചവടത്തിന് സുരക്ഷിതമാകുന്നു.
കുമരകം മേഖലയിലെ കാമ്പസുകളെയും ടൂറിസ്റ്റുകളെയും ലക്ഷ്യമിട്ട് വന്‍തോതില്‍ കച്ചവടം നടന്നിരുന്നു. അതിനെതിരെ പോലീസും നാട്ടുകാരും രംഗത്തിറങ്ങിയതോടെയാണ് കഞ്ചാവ് മാഫിയ കൂടുതല്‍ സുരക്ഷിതമായ തണ്ണീര്‍മുക്കം ബണ്ട് കേന്ദ്രീകരിച്ച് വില്പന തുടങ്ങിയത്. ടൂറിസ്റ്റുകളെ കൂടാതെ പഴയ ഇടപാടുകാരും കഞ്ചാവിനായി തണ്ണീര്‍മുക്കം ബണ്ടിനെയാണ് ആശ്രയിക്കുന്നത്. കോഡ് ഭാഷ ഉപയോഗിച്ചുള്ള വില്‍പ് തന്ത്രമായതിനാല്‍ ഇവരെ എളുപ്പത്തില്‍ പിടികൂടാനും വിഷമമാണ്.പോലീസിന്റെയും എക്സൈസ് വകുപ്പിന്റെയും നിരീക്ഷണം ഈ ഭാഗത്ത് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: