ന്യൂദല്‍ഹി: കേന്ദ്ര ഭരണത്തില്‍ ആര്‍എസ്എസിന്റെ സ്വാധീനം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ ചുട്ടമറുപടി.
ഹിന്ദുസ്ഥാന്‍ ടൈംസിന്റെ നേതൃത്വ ഉച്ചകോടിയിലാണ് രാജ്നാഥ് വിമര്‍ശകര്‍ക്ക് ചാട്ടുളികണക്കുള്ള ഉത്തരം നല്‍കിയത്.
ആര്‍എസ്എസ് ബാഹ്യശക്തിയൊന്നുമല്ല. പ്രധാനമന്ത്രിതന്നെ ആ സംഘടനയില്‍ നിന്നു വന്നതാണ്. ഞാനും അങ്ങനെ തന്നെ. കുട്ടിക്കാലം മുതലേ പ്രധാനമന്ത്രി ആര്‍എസ്എസിന്റെ കൂടെയുണ്ട്. ഞങ്ങള്‍ ആര്‍എസ്എസ് സന്നദ്ധ പ്രവര്‍ത്തകരാണ്.
ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞങ്ങള്‍ ആര്എസ്എസിനൊപ്പമായിരിക്കും, രാജ്നാഥ് സിങ് പറഞ്ഞു. ഞങ്ങള്‍ തന്നെ ആര്‍എസ്എസ് ആയിരിക്കെ അതിനേക്കാള്‍ വലിയ എന്തു സ്വാധീനമാണുണ്ടാകാനുള്ളത. ആര്‍എസ്എസ്സില്‍ നിന്നു വേറിട്ട ആദര്‍ശമാണ് ഞങ്ങള്ക്കുള്ളതെങ്കില് സ്വാധീനത്തിന്റെ ചോദ്യത്തിനു പ്രസക്തിയുണ്ട്. പക്ഷേ, ഇവിടത്തെകാര്യം അങ്ങനെയല്ല. ഞങ്ങള്‍ ആര്‍എസ്എസുകാര്‍ തന്നെ,” അദ്ദേഹം വ്യക്തമാക്കി.
മന്ത്രിമാര്‍ക്കെല്ലാം പ്രധാനമന്ത്രി പരമാവധി പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും രാജ്നാഥ് വിശദീകരിച്ചു. പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നത്. മന്ത്രിസഭയിലുള്ളവര്‍ അദ്ദേഹത്തിന്റെ സഹായികളും. ആ ചുമതലകള്‍ പരമാവധി സ്വാതന്ത്ര്യത്തോടെ ചെയ്യുന്നുണ്ട്, രാജ്നാഥ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: