തിരുവനന്തപുരം: ശബരിമലയിലെ അരവണ ഇടപാടില്‍ ടി.ഒ സൂരജിനെതിരെ നടപടി ആവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്കും ഓംബുഡ്സ്മാനും കത്ത്. സൂരജ് അരവണ കരാറുകാരനെ വഴിവിട്ട് സഹായിച്ചുവെന്നാണ് ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ നല്കിയ കത്തില്‍ പറയുന്നത്.
ചെറുകിട വ്യവസായ കൗണ്‍സില്‍ ചെയര്‍മാനായിരിക്കെയാണ് അരവണ കരാറുകാരായ പഞ്ചമി എന്ന കമ്പനിയെ ടി.ഒ സൂരജ് വഴിവിട്ട് സഹായിച്ചത്. ശബരിമലയിലെ അരവണ നിര്‍മാണത്തിനുള്ള കരാര്‍ 1999ലാണ് ദേവസ്വം ബോര്‍ഡ് പഞ്ചമിക്ക് നല്‍കിയത്. കരാര്‍ അന്നേ വിവാദമായിരുന്നു. എട്ടു വര്‍ഷത്തിനു ശേഷം 2008ല്‍ എട്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പഞ്ചമി ചെറുകിട വ്യവസായ കൗണ്‍സിലിനെ സമീപിച്ചു. എന്നാല്‍ സെക്ഷന്‍ എട്ട് പ്രകാരമുള്ള നിവേദനം ഫയല്‍ ചെയ്തിട്ടില്ലാത്തതിനാല്‍ കൗണ്‍സിലിനെ സമീപിക്കാന്‍ പഞ്ചമിക്ക് അനുവാദമില്ലെന്ന വാദം തള്ളിയാണ് സൂരജ് കേസ് പരിഗണിച്ചത്.
പണം നല്‍കാനാവില്ലെന്ന ദേവസ്വം ബോര്‍ഡിന്റെ വാദവും സൂരജ് തള്ളിക്കളഞ്ഞു. എട്ടു കോടി ആവശ്യപ്പെട്ടിടത്ത് 18 കോടി നല്‍കാനായിരുന്നു കൗണ്‍സിലിന്റെ ഉത്തരവ്. ഇതിനെതിരേ അപ്പീല്‍ സമര്പ്പിക്കണമെങ്കില്പ്പോലും പിഴയായി വിധിച്ച തുകയുടെ 75 ശതമാനം കെട്ടിവയ്ക്കണം. അത്തരത്തില്‍ 14 കോടി രൂപ കെട്ടിവച്ചാണ് ദേവസ്വം ബോര്‍ഡ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഈ കേസ് തിരുവനന്തപുരം ജില്ലാ കോടതിയപുടെ പരിഗണിനിയാലാണ്.
അനധികൃത സ്വത്ത് സമ്പാദനത്തിന് സൂരജിന്റെ പേരില്‍ സര്‍ക്കാര്‍ നടപടിയെടുത്ത സാഹചര്യത്തിലാണ് അരവണ ഇടപാടിലും നടപടി ആവശ്യവുമായി ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ രംഗത്തെത്തിയത്. വിജിലന്‍സ് അന്വേഷണ സംഘത്തിന് രേഖാമൂലം പരാതി നല്‍കുമെന്നും കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: