ശബരിമല: ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ഗൂഡശ്രമങ്ങള്‍ ഉണ്ടാകുന്നതിനെതിരേ അയ്യപ്പഭക്തരും ദേവസ്വം ജീവനക്കാരും കരുതിയിരിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോസീയ് സംഘ് ശബരിമലയില്‍ അഭിപ്രായപ്പെട്ടു
കഴിഞ്ഞ മണ്ഡലകാലത്തും മുല്ലപ്പെരിയാര്‍ വിഷയം പെരുപ്പിച്ച് കാണിച്ച് മദ്ധ്യകേരളത്തില്‍ ക്രമസമാധാനം തകര്‍ക്കുക എന്നത് ഈ ഗൂഡാലോചനയുടെ ഭാഗമാണ്.
ശബരിമല തീവെപ്പ്, നിലയ്ക്കല്‍ കൈയേറ്റം എന്നിവയുടെ പിന്നില്‍ പ്രവര്ത്തിച്ചവര്തന്നെയാണ് മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ പിന്നിലും എന്നുള്ളത് വ്യക്തമാണെന്ന് ദേവസ്വം എംപ്ലോയീസ് സംഘ് പറഞ്ഞു. ശബരിമലയുടെ പ്രസക്തിയും വരുമാനവും ഇല്ലാതാക്കുകയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തന്മാരുടെ വരവ് തടയുകയും ചെയ്യുകയാണ് ഇവരുടെപ്രധാന ലക്ഷ്യം. ഇതിനിടെ കേരളത്തിലേയും തമിഴ്നാട്ടിലേയും ഭരണകര്‍ത്താക്കള്‍ മുല്ലപ്പെരിയാര്‍ വിഷയം ഉയര്‍ത്തിപ്പിടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു.
ഇതിലൂടെ ഇരുസംസ്ഥാനങ്ങളിലേയും ജനങ്ങളെ കബളിപ്പിക്കുകയാണ് രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. ഇതിനായി മണ്ഡലകാലം തെരഞ്ഞെടുത്ത് ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനല്ലെങ്കില്പിന്നെ എന്തിനാണെന്ന് എംപ്ലോയീസ് സംഘ് ചോദിക്കുന്നു.
അയ്യപ്പഭക്തന്മാര്ക്ക് പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാട്ടുന്നത് നീതീകരിക്കാനാവില്ല.
കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് ഓരോ തീര്‍ത്ഥാടനക്കാലത്തും സര്‍ക്കാര്‍ ഖജനാവിലെത്തുന്നത്. ഇക്കാര്യം മറക്കുന്നത് ഉചിതമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമലയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുകയും ശബരിമലയെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുമെന്നുതന്നെയാണ് പ്രതിക്ഷിക്കുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: