റോം: ഇറ്റാലിയന്‍ സീരി എയില്‍ നടന്ന മിലാന് ഡര്‍ബി സമനിലയില്‍ കലാശിച്ചു. എസി മിലാനും ഇന്റര്‍ മിലാനും തമ്മില്‍ നടന്ന വാശിയേറിയ പോരാട്ടമാണ് 1-1ന് സമനിലയില്‍ കലാശിച്ചത്.
എസി മിലാന്റെ ഹോം ഗ്രൗണ്ടായ സാന്‍ സിരോ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ലീഡ് വഴങ്ങിയശേഷമാണ് ഇന്റര്മിലാന് സമനില പിടിച്ചത്. കളിയുടെ 23-ാം മിനിറ്റില്‍ ജെര്‍മി മെനസിലൂടെയാണ് എസി മിലാന് ലീഡ് നേടിയത്. ഈ ഒരു ഗോളിന് ആദ്യപകുതിയില്‍ അവര്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്തു. എന്നാല്‍ കളിയുടെ 61-ാം മിനിറ്റില്‍ ജോയല്‍ ഒബിയുടെ ഗോളിലൂടെ ഇന്റര്‍ സമില പിടിക്കുകയും ചെയ്തു.
12 കളികളില്‍ നിന്ന് 18 പോയിന്റുള്ള എസി മിലാന് ലീഗില്‍ ഏഴാം സ്ഥാനത്തും 17 പോയിന്റുള്ള ഇന്റര്‍ ഒമ്പതാം സ്ഥാനത്തുമാണ്.
മറ്റൊരു മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള നാപ്പോളി 16-ാം സ്ഥാനത്തുള്ള കാഗ്ലിയാരിയുമായി സമനില പാലിച്ചു. നാപ്പോളിക്കുവേണ്ടി ഗൊണ്‍സാലോ ഹിഗ്വയിന്, ഇന്ലര്, ഗുസ്മാന് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ വിക്ടര്‍ ഇബാര്‍ബോ, ഡീഗോ ഫാരിയാസ് (രണ്ട്) എന്നിവരുടെ ഗോളുകളിലൂടെ കാഗ്ലിയാരി സമനില പിടിച്ചു. 2-0ന് പിന്നിട്ടുനിന്നശേഷമായിരുന്നു കാഗ്ലിയാരിയുടെ ശക്തമായ തിരിച്ചുവരവ്.
മറ്റു മത്സരങ്ങൡ ഫിയോറന്റീന 2-1ന് വെറോണയെയും എംപോളി 2-0ന് പാര്‍മയെയും സാസ്സുലോ 1-0ന് ടോറിനോയെയും പരാജയപ്പെടുത്തിയപ്പോള്‍ സെസെന-സാംപദോറിയ കളിയും ഉദിനെസെ-ചീവോ പോരാട്ടവും 1-1ന് സമനിലയില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: