കൊച്ചി: അനധികൃതമായി നിര്‍മ്മിക്കുന്ന പച്ചാളം പാലത്തിനെതിരെ ജനകീയസമരസമിതി നടത്തിയ പ്രതിഷേധ മാര്‍ച്ച് അധികൃതര്‍ക്ക് താക്കീതായി. ജനകീയ സമരത്തിന് ഐക്യദാഢ്യം പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് എത്തിയത് സമരത്തിന് കൂടുതല്‍ ശക്തി പകര്‍ന്നു.
രാവിലെ 8 മണിമുതല്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍ കാട്ടുങ്കല്‍ ദേവീക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും തടിച്ചു കൂടി.
യഥാര്‍ത്ഥ പാലം അട്ടിമറിച്ച് കുഞ്ഞന്‍പാലം നിര്‍മ്മിക്കുന്നതിനെതിരെയുള്ള മുദ്രാവാക്യങ്ങളും എംപിക്കും എംഎല്‍എയ്ക്കും മറ്റ് അധികൃതര്‍ക്കുമെതിരെ രൂക്ഷവിമര്ശനങ്ങളുമാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. 10.30ഓടെ പ്രതിഷേധ പ്രകടനം കാട്ടുങ്കല്‍ ദേവീക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ചു. പ്രകടനം തടയുന്നതിനായി വന്‍ പോലീസ് സംഘമാണ് പാലത്തിനുതാഴെയും പാലത്തിന്റെ നിര്‍മ്മാണം നടക്കുന്ന മുകളിലുമായി നിലയുറപ്പിച്ചിരുന്നത്. പ്രകടനം ആരംഭിച്ചതോടെ പല ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ ചേര്‍ന്നത് പോലീസിനെ അങ്കലാപ്പിലാഴ്ത്തി. പ്രതിഷേധക്കാരെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന പാലത്തിന് സമീപത്ത് വെച്ച് തടഞ്ഞു. തുടര്‍ന്ന് സമരക്കാര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ച് കൊടും വെയിലത്തും പ്രതിഷേധം മണിക്കൂറുകളോളം നീണ്ടുനിന്നു.
ജനകീയ സമരത്തിന് ഐക്യദാഢ്യം പ്രഖ്യാപിച്ച് 11.05ഓടെ സഖാവ് റോഡില്‍ നിന്നും ബിജെപി പ്രവര്‍ത്തകര്‍ എത്തിയതോടെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് 12.30ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് എത്തി. തുടര്‍ന്ന് മുരളീധരനെ ആഴി യുഴിഞ്ഞ് മാല ചാര്‍ത്തി സ്വീകരിച്ചു. പിന്നീട് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് പച്ചാളം പാലം അട്ടിമറിച്ചതായും സമഗ്രവികസനത്തിന് ഇപ്പോള്‍ പണിയുന്ന പാലം ഗുണം ചെയ്യുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ യഥാര്‍ത്ഥ കിറ്റ്കോ പാലം വികസനത്തിന് ഗുണം ചെയ്യുന്നതാണ് . ജനപ്രതിനിധികള്‍ നാടിന്റെ വികസനത്തെയാണ് അട്ടിമറിച്ചിരിക്കുന്നത്. ഈ സമരം നീതിക്ക് വേണ്ടിയാണ്. സമരത്തിന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവാദ സ്ഥലവും പരിസരങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. യോഗത്തില്‍ ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി സുരേഷ് തുടങ്ങി വിവിധ നേതാക്കള്‍ സംസാരിച്ചു.
ബിജെപി മണ്ഡലം സെക്രട്ടറിയും ജനകീയ സമരസമിതി കണ്‍വീനര്‍ അബിജു സുരേഷ്, ആര്‍എസ്എസ് മഹാനഗര്കാര്യവാഹ് രാജേഷ് ചന്ദ്രന് ഹിന്ദുഐക്യവേദി നേതാക്കളായ ക്യാപ്റ്റന്‍ സുന്ദരം, പി. സുരേഷ്, ബിജെപി സംസ്ഥാന സമിതിഅംഗം പി.കെ കൃഷ്ണദാസ, ജില്ലാ പ്രസിഡന്റ് പി.ജെ തോമസ് ,ജനറല്‍ സെക്രട്ടറി ശങ്കരന് കുട്ടി, മണ്ഡലം പ്രസിഡന്റ് സുരേഷ്കുമാര്‍, സംഘപരിവാര്‍ നേതാക്കളായ ഇ.എന്‍ നന്ദകുമാര്‍, പി.കെ ദിനാല്‍, മുരളി അയ്യപ്പന്‍കാവ്, അശോകന്, അനിവടുതല, ബാബു പച്ചാളം, ജയറാം, ശ്രീകാന്ത് ശ്രീധര്‍, പ്രദീപ്, രവി വടുതല, പ്രകാശ് അയ്യര്‍,സരിതസന്തോഷ്. മഹിളാമോര്ച്ചാനേതാക്കളായ സന്ധ്യജയപ്രകാശ്,ജലജ ആചാര്യ, കൗണ്‍സിലര്‍ സുധിദിലീപ്, ദിലീപ്കുമാര്, സമരസമിതിനേതാക്കളായ രമേശ്, വിശ്വേഷ്, ലൂസിപോള്‍, ജൂസ് ബിജു, ജോണി,അനില്‍, വിനു, ജയപ്രകാശ്, രവി വടുതല, ലളിത, ഓമനക്കുട്ടന്, സുകുമാര്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: