കൊച്ചി: പാലാ പൂവരണി മഹാദേവക്ഷേത്രത്തിന്റെ ഇടുക്കി ജില്ലയിലെ വാഗമണ്‍, കുട്ടിക്കല്‍, ഏന്തയാര്‍ എന്നിവിടങ്ങളിലുള്ള ഏക്കറുകണക്കിന് ഭൂമി തട്ടിയെടുക്കുകയും വ്യാജരേഖകള്‍ ഉപയോഗിച്ച് വില്പന നടത്തുകയും ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് വിഭാഗ് സെക്രട്ടറി എന്‍. ആര്. സുധാകരന് ആവശ്യപ്പെട്ടു.
വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കുന്നതിന് സഹായം ചെയ്യുകയും കൂട്ടുനില്‍ക്കുകയും ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സസ്പന്റ് ചെയ്യണമെന്നും അന്യാധീനപ്പെട്ട ദേവസ്വം ഭൂമികള്‍ തിരിച്ചുപിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: