ജീവന് തന്റെ മൗലികമായ അതീന്ദ്രിയ സ്വഭാവം വെളിപ്പെടുത്തുമ്പോള്‍ അവര്‍ ഭൗതിക വ്യവസ്ഥാപിതത്തില്നിന്ന് എളുപ്പം മുക്തനാക്കപ്പെടും. ഇങ്ങനെ ഒരുയര്‍ന്ന അവസ്ഥയില്‍പ്പോലും ജീവചൈതന്യമെന്ന നിലയിലുള്ള തന്റെ വ്യതിരക്തമായ വ്യക്തിത്വം അയാള്‍ നഷ്ടപ്പെടുത്തുന്നില്ല.
വാസ്തവത്തില്‍ അശുദ്ധമായ അവസ്ഥയില്‍ അയാള്‍ ഭഗവാന്റെ നിത്യസേവനത്തില് മുഴുകി ഉദാത്തമായ പരമാനന്ദത്തിന്റെ അനശ്വരമായ അമൃത് ആസ്വദിക്കുകയാണയാള് ചെയ്യുന്നത്.
യുഗങ്ങളായി ലോകമെമ്പാടും ക്ഷേത്രത്തെക്കുറിച്ചും ക്ഷേത്രജ്ഞനെക്കുറിച്ചുള്ള ഗവേഷണം നടന്നുവരുകയാണ്. ഇന്ത്യയില്‍ ഷഡ്ദര്ശനങ്ങള് ഈ വിഷയത്തെക്കുറിച്ച് വിപുലമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഈ ചര്ച്ചകളൊക്കെത്തന്നെ യുക്തിവാദം കൊണ്ടുള്ള വൃഥാവ്യായാമങ്ങളും കുതര്ക്കങ്ങളും മൂലം ഋഷിമാരുടെയിടയില് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാക്കാന് മാത്രമേ സഹായിച്ചുള്ളൂ.
അതിനാല്‍ ഇവയില്‍ ഒരു വിഭാഗവും യഥാര്‍ത്ഥത്തില്‍ ജ്ഞാനയോഗം ശീലിച്ചിട്ടില്ല. ക്ഷേത്രജ്ഞന്മാരെക്കുറിച്ചുള്ള ചര്‍ച്ച ഭഗവദ്സേവനത്തില്‍ പ്രയോഗിക്കുമ്പോള്‍ മാത്രമേ ഈ വ്യായാമം ജ്ഞാനയോഗമായിത്തീരുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: