തൃശൂര്‍: ജില്ലയിലും പക്ഷിപ്പനി ഭീതി. പൂത്തോള്‍ റെയില്‍വെ സ്റ്റേഷനു സമീപം ദേശാടന്യൂപക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തി. കടല്‍കാക്ക ഇനത്തില്‍പ്പെട്ട മൂന്നു ദേശാടന്യൂ പക്ഷികളെയാണു ചത്ത ്യൂനിലയില് കണ്ടെത്തിയത്. ഇതു കൂടാതെ അവശനിലയിലായ ഒരു പക്ഷിയെയും ഇവിടെ ്യൂനിന്നു കണ്ടെത്തിയിട്ടുണ്ട്.
മൂന്നു മാസം മുന്‍പാണ് ഇവ ഇവിടെ വന്നതെന്നു കരുതുന്നു. വേനല്‍ക്കാലമായാല്‍ ദേശാടന്യൂ പക്ഷികള്‍ ഈ ഭാഗത്തു നിന്നു പോകും. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് ്യൂനാലു പക്ഷികള്‍ ചത്തു വീണിരുന്നു. പക്ഷികളില്‍ നിന്നും സാമ്പിളെടുത്ത് പാലക്കാട് റീജണല്‍ ലാബിലേയ്ക്ക് ടെസ്റ്റിനായി അയക്കും. ഇന്നു വൈകിട്ടോടെ പരിശോധന ഫലം അറിയുന്നതിനു കഴിയും. ഇതനുസരിച്ചായിരിക്കും പിന്നീടുള്ള ്യൂനടപടികള്.
ഈ പ്രദേശത്ത് ്യൂഇന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ്യൂനടത്തുമെന്നും മൃഗസംരക്ഷണ വകുപ്പ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.എസ്. തിലകന്. പക്ഷിപ്പനി പ്രതിരോധത്തിനായി ജില്ലയിലെ കോള്പ്രദേശങ്ങള്ക്കരുകിലെ 45 വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് സ്പെഷല്‍ ട്രെയ്നിങ് ്യൂനല്കിയിരുന്നു.
ഇതു കൂടാതെ വിദഗ്ധരടങ്ങുന്ന ദ്രുതകര്‍മ്മ സേനയ്ക്കു രൂപം നല്‍കുകയും ചെയ്തിട്ടുണ്ട് അടിയന്തര സാഹചര്യം നേരിടുന്നതിനായാണു ദ്രുതകര്‍മ്മ സേന്യൂ രൂപീകരിച്ചിരിക്കുന്നത്. ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ.കെ.എസ്. തിലകന്, ഡോ.പി.ബി. ഗിരിദാസ്, ഡോ.കെ.സി. തങ്കച്ചന്, ഡോ.ടി.എസ്. രാമകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലാണു ദ്രുതകര്‍മ്മ സേന്യൂ പ്രവര്‍ത്തിയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: