ന്യൂദല്‍ഹി: രാജ്യത്ത് 472 മാവോയിസ്റ്റ് ഭീകരര്‍ ഈ വര്‍ഷം കീഴടങ്ങിയതെന്ന് കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തി. കഴിഞ്ഞ മുന്നുവര്ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. 2014 ഒക്ടോബര്‍ വരെ ഛത്തീസ്ഗഢില്‍ 247, ഒഡീഷയില്‍ 80, ആന്ധ്രാപ്രദേശില്‍ 76, മഹാരാഷ്ട്രയില്‍ 30, ഝാര്‍ഖണ്ഡ് 17, തെലങ്കാനയില്‍ നിന്നും 15 എന്നിവയടക്കം 472 മാവോയിസ്റ്റ് ഭീകരരാണ് കീഴടങ്ങിയിട്ടുള്ളതെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ലോക്സഭയെ അറിയിച്ചു. കീഴടങ്ങിയ ഭീകരരുടെ എണ്ണം 2013 ല്‍ 283 ഉം 2012 ല്‍ 445 ഉം 2011 ല്‍ 394 ഉം ആയിരുന്നു.
കീഴടങ്ങുന്ന മാവോയിസ്റ്റ് ഭീകരരുടെ പുനരധിവാസത്തിനുള്ള ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചെലവുകള്‍ ബാധ്യതയാവാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇത് മടക്കിനല്‍കും.
2013 ഏപ്രില്‍ മുതല്‍ പ്രശ്നബാധിത സംസ്ഥാനങ്ങളില്‍ പുനരധിവാസ പദ്ധതിക്കായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നു. കീഴടങ്ങുന്ന ഉയര്‍ന്ന റാങ്കിലുള്ള മാവോയിസ്റ്റുകള്‍ക്ക് 2.5 ലക്ഷം രൂപയും മധ്യനിരയ്ക്കും താഴെത്തട്ടിനും ഇടയ്ക്കു ള്ളവര്‍ക്ക് 1.5 ലക്ഷം രൂപയും ഉടനടി ഗ്രാന്റായി നല്‍കാനായിരുന്നു ഭേദഗതി വരുത്തിയിരുന്നത്. മൂന്നുവര്‍ഷ കാലാവധിയില്‍ മാസംതോറും തൊഴില്‍ പരിശീലനത്തിനായി കീഴടങ്ങിയ മാവോയിസ്റ്റുകള്‍ക്ക് 4000 രൂപ വീതം സ്റ്റൈപെന്‍ഡ് നല്‍കിയതായും റിജിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: