തിരുവനന്തപുരം: ബാര്‍കോഴ ആരോപണ കേസില്‍ വിജിലന്‍സ് മന്ത്രി കെ.എം.മാണിയുടെ മൊഴിയെടുത്തു. മാണിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുക്കാന്‍ വിജിലന്‍സ് സംഘം കഴിഞ്ഞദിവസം മന്ത്രി യോട് സമയം ചോദിച്ചിരുന്നു. കോഴ ആരോപണങ്ങളെല്ലാം നിഷേധിച്ച മാണി ബിജു രമേശിനെ കണ്ടിട്ടില്ലെന്നും, ബാര്‍ തുറക്കുന്നതിനായി ആരുടെ കയ്യില്‍നിന്നും പണം വാങ്ങിയില്ലെന്നും ആവര്‍ത്തിച്ചു.
ഇക്കാര്യം ആവശ്യപ്പെട്ട് തന്നെയാരും വന്ന് കണ്ടിട്ടില്ലെന്നും സതേണ്‍ റേഞ്ച് എസ്പി രാജ് മോഹന്റെ നേതൃത്വത്തിലുള്ള സംഘത്തിനു മുന്നില്‍ മാണി മൊഴി നല്കി.
ഒരു മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടു. ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് സംഘത്തിന് മൊഴി നല്കാന് തയാറാണെന്ന് കെ.എം. മാണി ഇന്നലെ രാവിലെ മാധ്യമങ്ങളോടും പറഞ്ഞിരുന്നു. ഇതൊന്നും പുതിയ കാര്യമല്ല, ആരുടെ മുന്നിലും മൊഴി നല്കാന് ഒരു മടിയുമില്ല. ആരുചോദിച്ചാലും മൊഴി നല്കാന് തയാറാണ്. മാധ്യമങ്ങള്‍ ആത്മസംയമനം പാലിക്കണം.
റേറ്റിംഗ് കൂട്ടാനായി ഇത്തരം വാര്‍ത്തകള്‍ നല്‍കരുതെന്നുമായിരുന്നു മാണിയുടെ പ്രതികരണം. മദ്യക്കച്ചവടക്കാരുടെ വോട്ടും പണവും വേണ്ടെന്ന സുധീരന്റെ പ്രസ്താവനയില്‍ തന്നെ കക്ഷി ചേര്‍ക്കേണ്ടെന്നും മാണി പറഞ്ഞു. ഇതോടെ ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട വ്യക്തികളുടെയെല്ലാം മൊഴി വിജിലന്‍സ് രേഖപ്പെടുത്തിക്കഴിഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചക്കകം അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായി മൊഴി നല്‍കണമെന്ന് അന്വേഷണസംഘം നേരത്തെ ബാറുടമകള്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ മൂന്നു പേരൊഴികെ ആരും ഇതിനോടു പ്രതികരിച്ചിട്ടില്ല. ബിജു രമേശ് പറഞ്ഞ പേരുകളില്‍ പത്തോളം പേര് കൂടി ഇനി മൊഴി നല്‍കാനുണ്ട്. ഇന്നലെ ഒരാള്‍ മാത്രമാണ് വിജിലന്‍സിന് മുമ്പാകെ മൊഴി നല്‍കിയത്. ബാക്കിയുള്ളവര്‍ 28ന് ശേഷം പ്രതികരിക്കാമെന്നാണ് വിജിലന്‍സിനെ അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: